ജൂണിയർ മീറ്റ്: ആദ്യദിനം പിറന്നത് അഞ്ചു റിക്കാർഡുകൾ
ജൂണിയർ മീറ്റ്: ആദ്യദിനം പിറന്നത് അഞ്ചു റിക്കാർഡുകൾ
Saturday, October 13, 2018 12:41 AM IST
തിരുവനന്തപുരം: സംസ്ഥാന ജൂണിയർ അത്‌ലറ്റിക് മീറ്റിൽ ആദ്യദിനം പിറന്നത് അഞ്ചു റിക്കാർഡുകൾ. 31 ഫൈനലുകൾ പൂർത്തിയായപ്പോൾ ഒൻപതു സ്വർണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 125 പോയിന്‍റുമായി തൃശൂർ ഒന്നാമത്. 10 സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 114 പോയിന്‍റോടെ തിരുവനന്തപുരം തൊട്ടുപിന്നിൽ. മൂന്നാമതുള്ള പാലക്കാടിന്‍റെ സന്പാദ്യം അഞ്ചു സ്വർണവും ഒരു വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പെടെ 108 പോയിന്‍റ്.

പെണ്‍കരുത്തിന്‍റെ ആധിപത്യത്തിലാണ് തൃശൂർ ആദ്യദിനം സ്വന്തമാക്കിയത്. 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശൂരിന്‍റെ ചുണക്കുട്ടികൾ 30 പോയിന്‍റ് സ്വന്തമാക്കിയപ്പോൾ 18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 21 പോയിന്‍റുമായി ഈ രണ്ടു വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി. 20 വയസിൽ താഴെയുള്ളവരിൽ 39 പോയിന്‍റും 16 വയസിൽ താഴെയുള്ളവരിൽ 15 പോയിന്‍റം നേടി കോട്ടയത്തിന്‍റെ പെണ്‍കുട്ടികളാണ് മുന്നിൽ16-ൽ താഴെ പ്രായമുള്ളവരിൽ 12 പോയിന്‍റുമായി തൃശൂരിന്‍റെ ആണ്‍കുട്ടികളാണ് ഒന്നാം സ്ഥാനത്തുള്ളത്.

സ്വന്തം റിക്കാർഡ് തിരുത്തി ആൻസി

കഴിഞ്ഞ വർഷം 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 5.86 മീറ്റർ ദൂരം ചാടി റിക്കാർഡ് സ്വന്തമാക്കിയ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർഥിനി ആൻസി സോജൻ വീണ്ടും റിക്കാർഡ് തിരുത്തി. ഇന്നലെ വൈകുന്നേരം നടന്ന ലോംഗ് ജംപിൽ 5.89 മീറ്റർ ആക്കി പുതുക്കിയാണ് ആൻസി സ്വന്തം റിക്കാർഡ് തിരുത്തി എഴുതിയത്.


14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ ട്രയാത്‌ലണിൽ കോഴിക്കോടിന്‍റെ നന്ദന 1523 പോയിന്‍റുമായി മീറ്റ് റിക്കാർഡ് സ്വന്തമാക്കി. 2015 ൽ മലപ്പുറത്തിന്‍റെ പി.എസ്. പ്രഭാവതി സ്ഥാപിച്ച 1485 പോയിന്‍റാണ് നന്ദന ഇന്നലെ തിരുത്തിയത്.

20 വയസിൽ താഴെയുള്ള വനിതകളുടെ ഷോട്ട് പുട്ടിൽ തിരുവനന്തപുരത്തിന്‍റെ മേഘ്ന മറിയം മാത്യു 13.32 മീറ്റർ ദൂരം ഷോട്ട് പായിച്ച് പുതിയ റിക്കാർഡിന് അവകാശിയായി. 2009 ൽ ആലപ്പുഴയുടെ ജെ. ശരണ്യയുടെ പേരിൽ കുറിച്ച 12.74 മീറ്ററാണ് മേഘ ഇന്നലെ തിരുവനന്തപുരത്ത് മറികടന്നത്. 14 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ ആലപ്പുഴയുടെ രാജ് കുമാർ 14.25 മീറ്റർ ദൂരം കീഴടക്കി പുതിയ മീറ്റ് റിക്കാർഡിന് ഉടമയായി. 2009 ൽ പാലക്കാടിന്‍റെ നിഖിൽ നിഥിൻ സ്ഥാപിച്ച 13.22 മീറ്ററാണ് രാജ് കുമാർ തിരുത്തിക്കുറിച്ചത്.

18 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരത്തിനായി ഇറങ്ങിയ എൽഎൻസിപി വിദ്യാർഥി സി. അഭിനവ് 10.77 സെക്കൻഡിൽ ഓടിയെത്തി റിക്കാർഡിന് അവകാശിയായി. 2009 ൽ എറണാകുളത്തിന്‍റെ സുജിത്കുട്ടൻ സ്ഥാപിച്ച 10.89 സെക്കൻഡാണ് പഴങ്കഥയായത്. ഈയിനത്തിൽ റിക്കാർഡ് മറികടക്കുന്ന പ്രകടനം നടത്തി (10.84 സെക്കൻഡ്) തിരുവനന്തപുരത്തിന്‍റെതന്നെ കെ. ബിജിത് വെള്ളിനേട്ടത്തിന് ഉടമയായി.


തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.