ഹൈദരാബാദ്: ആറാം നന്പർ ബാറ്റ്സ്മാനായ റോസ്റ്റണ്‍ ചേസ് (174 പന്തിൽ 98 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യൻ പ്രതീക്ഷയ്ക്കു തടയിട്ടു. ചേസും ക്യാപ്റ്റൻ ജെസണ്‍ ഹോൾഡറും (52 റണ്‍സ്) നടത്തിയ ചെറുത്തുനിൽപ്പ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വെസ്റ്റ് ഇൻഡീസിനെ കരകയറ്റി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റണ്‍സ് എന്ന നിലയിലാണ് ആദ്യദിനം കളി അവസാനിച്ചത്. ചേസിനൊപ്പം ദേവേന്ദ്ര ബിഷൂ (രണ്ട് റണ്‍സ്) ആണ് ക്രീസിൽ. ടോസ് നേടിയ സന്ദർശകർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ബൗളർമാർ നടത്തിയ ആക്രമണത്തിൽ വിൻഡീസിന്റെ മുൻനിര തകർന്നു. 113 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് ബാറ്റ്സ്മാന്മാർ പവലിയനിൽ തിരിച്ചെത്തി. കുൽദീപ് യാദവ് മൂന്നും അശ്വിൻ, ഉമേഷ് യാദവ് എന്നിവർ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തിയതോടെയായിരുന്നു അത്. പേസർ ഷാർദുൾ ഠാക്കൂർ പരിക്കേറ്റ് പുറത്തായെങ്കിലും ഇന്ത്യൻ ആക്രമണത്തിന്റെ മുനയൊടിഞ്ഞില്ല.
അഞ്ചിന് 113 എന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്ക് നീങ്ങുന്പോഴാണ് ചേസ് ക്രീസിലെത്തിയത്. ഇരുപത്തിമൂന്നുകാരനായ ചേസ് ഷെയ്ൻ ഡൗറിച്ചിനൊപ്പം (30 റണ്‍സ്) ചേർന്ന് 69 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഡൗറിച്ച് പുറത്തായെങ്കിലും ചേസിനു കൂട്ടായി ഹോൾഡർ എത്തിയതോടെ വിൻഡീസ് മുന്നോട്ട് നീങ്ങി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റണ്‍സ് ചേർത്തു.
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ബ്രാത് വെയ്റ്റ് എൽബിഡബ്ല്യു ബി കുൽദീപ് യാദവ് 14, കീറണ്‍ പവൽ സി ജഡേജ ബി അശ്വിൻ 22, ഹോപ് എൽബിഡബ്ല്യു ബി ഉമേഷ് യാദവ്, ഹെറ്റ്മെയർ എൽബിഡബ്ല്യു ബി കുൽദീപ് യാദവ്, അംബ്രിസ് സി ജഡേജ ബി കുൽദീപ് യാദവ് 18, ചേസ് നോട്ടൗട്ട് 98, ഡോറിച്ച് എൽബിഡബ്ല്യു ബി ഉമേഷ് യാദവ്, ഹോൾഡർ സി പന്ത് ബി ഉമേഷ് യാദവ് 52, ബിഷോ നോട്ടൗട്ട് 2, എക്സ്ട്രാസ് 11, ആകെ 95 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295.
ബൗളിംഗ്: ഉമേഷ് യാദവ് 23-2-83-3, ഷാർദുൾ 1.4-0-9-0, അശ്വിൻ 24.2-7-49-1, കുൽദീപ് യാദവ് 26-2-74-3, രവീന്ദ്ര ജഡേജ 20-2-69-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.