ലുകാക്കു ഡബിളിൽ ബെൽജിയം
ലുകാക്കു ഡബിളിൽ ബെൽജിയം
Saturday, October 13, 2018 11:50 PM IST
ബെലാറസ്: സ്ട്രൈക്കർ റൊമേലു ലുകാക്കുവിന്‍റെ ഇരട്ട ഗോളിന്‍റെ കരുത്തിൽ ബെൽജിയം 2-1ന് സ്വിറ്റ്സർലൻഡിനെ കീഴടക്കി. ഇതോടെ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ലീഗ് എ ഗ്രൂപ്പ് രണ്ടിൽ ബെൽജിയത്തിന്‍റെ സന്പാദ്യം ആറ് പോയിന്‍റ് ആയി. ലോകകപ്പിനുശേഷം ബെൽജിയവും ഫ്രാൻസും ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ്.

58, 84 മിനിറ്റുകളിലായിരുന്നു ലുകാക്കുവിന്‍റെ ഗോൾ. തോമസ് മ്യൂണിയെയുടെ മികച്ച നീക്കത്തിലൂടെയായിരുന്നു ലുകാക്കുവിന്‍റെ ആദ്യ ഗോൾ പിറന്നത്. ഗവ്റാനോവിച്ചിലൂടെ 76-ാം മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ സ്വിറ്റ്സർലൻഡിനു സാധിച്ചില്ല. ഏഡൻ ഹസാഡും മെൻടെൻസും നടത്തിയ നീക്കത്തിലൂടെയായിരുന്നു ലുകാക്കു വിജയം കുറിച്ച ഗോൾ നേടിയത്. ഇതോടെ 78 മത്സരങ്ങളിൽനിന്ന് 45 രാജ്യാന്തര ഗോൾ ആയി ബെൽജിയം സ്ട്രൈക്കർക്ക്.


ലീഗ് എ ഗ്രൂപ്പ് നാലിലെ മത്സരത്തിൽ ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് മത്സരം നടന്നത്. 2016 യൂറോ യോഗ്യതാ റൗണ്ടിൽ ക്രൊയേഷ്യൻ ആരാധകർ നടത്തിയ മോശം പെരുമാറ്റത്തെത്തുടർന്നുള്ള വിലക്ക് നിലനിൽക്കുന്നതിനാലായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.