സ്മിത്തും വാർണറും ഒന്നിച്ച് കളത്തിൽ
സ്മിത്തും വാർണറും ഒന്നിച്ച് കളത്തിൽ
Saturday, November 10, 2018 11:44 PM IST
പന്ത് ചുരണ്ടലിനെത്തുടർന്ന് സസ്പെൻഷനിലായ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും മാസങ്ങൾക്കുശേഷം മൈതാനത്ത് ഒന്നിച്ചെത്തി. സിഡ്നി ക്ലബ്ബുകൾക്കായാണ് ഇരുവരും കഴിഞ്ഞ ദിവസം ഇറങ്ങിയത്. വാർണർ റാൻഡ് വിക് പീറ്റർഷാമിനുവേണ്ടിയും സ്മിത്ത് സതർലൻഡിനായുമാണ് ഇറങ്ങിയത്.

13 റണ്‍സ് എടുക്കാനേ വാർണറിനു സാധിച്ചുള്ളൂ. സ്റ്റീവ് വോയുടെ മകൻ ഓസ്റ്റിൻ വോ വാർണറെ മടക്കി. തന്‍റെ അവസരം എത്തിയപ്പോൾ സ്മിത്ത് 48 റണ്‍സ് എടുത്തു. എന്നാൽ, 41 പന്തിൽ 63 റണ്‍സ് അടിച്ചെടുത്ത ഷെയ്ൻ വാട്സണിലൂടെ സതർലൻഡ് മൂന്ന് വിക്കറ്റ് ജയം നേടി.


സ്മിത്തും വാർണറും ഒന്നിച്ച് മൈതാനത്ത് എത്തിയത് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് ഇരുവരുടെയും വിലക്ക് നീക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയാറെടുക്കുന്നതായി സൂചനയുണ്ട്. മാർച്ചിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് പന്ത് ചുരണ്ടലിനെത്തുടർന്ന് ഇരുവരെയും വിലക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.