ഗോകുലത്തിനു ജയം
ഗോകുലത്തിനു  ജയം
Monday, November 12, 2018 12:46 AM IST
കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐലീഗ് ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോംഗ് ലാജോംഗ് എഫ്സിയെ ഗോകുലം കേരള എഫ്സി കീഴടക്കി. മലയാളിതാരങ്ങളായ ഗനി അഹമ്മദ് നിഗം (43-ാം മിനിറ്റ്), എസ്. രാജേഷ് (66-ാം മിനിറ്റ്), വിദേശതാരം അന്‍റോണിയോ ജര്‍മെയ്ന്‍ (56-ാം മിനിറ്റ്) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യംകണ്ടത്.

ഷില്ലോംഗ് ലാജോംഗിനായി യുവതാരം ഫ്രാന്‍കി ബുവം (78-ാം മിനിറ്റ്) ആശ്വാസഗോള്‍ നേടി. ഒരു ഗോള്‍നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത കോഴിക്കോട് നാദാപുരത്തുകാരന്‍ ഗനി അഹമ്മദ് നിഗമാണ് കളിയിലെ താരം. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്‍റോടെ ഗോകുലം കേരള മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് പോയിന്‍റുള്ള ലാജോംഗ് പത്താംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. കളിയുടെ തുടക്കത്തിൽ ലാജോംഗ് എഫ്സി മുന്നേറിയെങ്കിലും പിന്നീടങ്ങോട്ട് കളി കേരളത്തിന്‍റെ വരുതിയിലായി. നിരവധി ഗോൾ അവസരങ്ങളാണ് കേരളത്തിന് ലഭിച്ചത്.

ഗോകുലത്തിന്‍റെ ബ്രസീലിയന്‍ താരം ഗില്ലെര്‍മെ കാസ്‌ട്രോയുടെ ഫ്രീകിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങിയ പന്ത് ലാജോംഗ് ഡിഫന്‍ഡര്‍മാരുടെ ശരീരത്തില്‍തട്ടി ഗനി നിഗത്തിന് മുന്നിലേക്കാണ് എത്തിയത്. പന്ത് നെഞ്ചിൽ സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ യുവതാരം ഗോളിയെ കബളിപ്പിച്ച് പന്ത് വലയ്ക്കുള്ളിലാക്കി (1-0). കാസ്‌ട്രോയെടുത്ത വലതുവശത്തെ ഷോര്‍ട്ട് കോര്‍ണര്‍ സ്വീകരിച്ച ജര്‍മെയ്ന്‍ ബോക്‌സിന് അല്‍പ്പം പുറത്തുനിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധതാരങ്ങളുടെ ദേഹത്ത് തട്ടി ഗോളായി (2-0). മലയാളി പ്രതിഭാ സ്പര്‍ശമുള്ളതായിരുന്നു മൂന്നാംഗോള്‍. ഇടതു വിംഗിലൂടെ ഷില്ലോംഗ് താരങ്ങളെ വെട്ടിച്ച് പന്തുമായി മുന്നേറിയ ഗനി നിഗം ബോക്‌സിനുള്ളില്‍ വച്ച് കൃത്യമായി ചെത്തിമിനുക്കി നല്‍കിയ പാസ് മാര്‍ക്ക് ചെയ്യാതെനില്‍ക്കുകയായിരുന്ന രാജേഷ് ഫ്ളൈയിംഗ് കിക്കിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു (3-0). നിലവിലെ ചാമ്പ്യന്‍മാരായ മിനർവ പഞ്ചാബുമായി ഞായറാഴ്ചയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.