ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലെ അവസാന മത്സരത്തിൽ, അവസാന പന്തിൽ ഇന്ത്യക്കു ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇതോടെ പരന്പര ഇന്ത്യ 3-0ന് തൂത്തുവാരി. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181. ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182.
ശിഖർ ധവാനും ഋഷഭ് പന്തും മൂന്നാം വിക്കറ്റിൽ 130 റണ്‍സ് നേടിയതാണ് ഇന്ത്യൻ ജയത്തിന് അടിത്തറയായത്. ധവാൻ 62 പന്തിൽ 92ഉം പന്ത് 38 പന്തിൽ 58ഉം റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്ക് മുന്‍പ് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്.
നാലാം വിക്കറ്റിൽ നികോളാസ് പുരാനും (25 പന്തിൽ 53 നോട്ടൗട്ട്) ഡാരൻ ബ്രാവോയും (37 പന്തിൽ 43 നോട്ടൗട്ട്) ചേർന്ന് നടത്തിയ പ്രകടനമാണ് പൊരുതാനുള്ള സ്കോറിൽ വിൻഡീസിനെ എത്തിച്ചത്. ആദ്യ വിക്കറ്റിൽ 51 റണ്‍സ് പിറന്നെങ്കിലും 12 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസ് ഒന്ന് ഉലഞ്ഞു. പുരാനും ബ്രാവോയും 42 പന്തിൽനിന്ന് 87 റണ്‍സ് അടിച്ചെടുത്തു. ഖലീൽ അഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം പിറന്നത് 23 റണ്‍സ്. അതുവരെ മൂന്ന് ഓവറിലായി ഖലീൽ വഴങ്ങിയത് 14 റണ്‍സ് ആയിരുന്നു.
സ്കോർബോർഡ്
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ഹോപ് സി വാഷിംഗ്ടണ്‍ സുന്ദർ ബി ചാഹൽ 24, ഹെറ്റ്മയർ സി കൃണാൽ പാണ്ഡ്യ ബി ചാഹൽ 26, ഡാരൻ ബ്രാവോ നോട്ടൗട്ട് 43, രാംദിൻ ബി വാഷിംഗ്ടണ്‍ സുന്ദർ 15, നികോളാസ് പുരാൻ നോട്ടൗട്ട് 53, എക്സ്ട്രാസ് 20, ആകെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181. ബൗളിംഗ്: ഖലീൽ അഹമ്മദ് 4-0-37-0, വാഷിംഗ്ടണ്‍ സുന്ദർ 4-0-33-1, ഭുവനേശ്വർ കുമാർ 4-0-39-0, കൃണാൽ പാണ്ഡ്യ 4-0-40-0, യുസ്വേന്ദ്ര ചാഹൽ 4-0-28-2.
ഇന്ത്യ ബാറ്റിംഗ്: ധവാൻ സി പൊള്ളാർഡ് ബി അലൻ 92, രോഹിത് സി ബ്രാത് വൈറ്റ് ബി പോൾ 4, കെ.എൽ. രാഹുൽ സി രാംദിൻ ബി തോമസ് 17, പന്ത് ബി പോൾ 58, മനീഷ് പാണ്ടെ നോട്ടൗട്ട് 4, കാർത്തിക് നോട്ടൗട്ട് 0, എക്സ്ട്രാസ് 7, ആകെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182. ബൗളിംഗ്: പീറെ 2-0-13-0, തോമസ് 4-0-43-1, പോൾ 4-0-32-2, ബ്രാത് വൈറ്റ് 4-0-41-0, പൊള്ളാർഡ് 3-0-29-0, അലൻ 3-0-23-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.