ഇന്ത്യക്ക് വിജയം; 49 റണ്‍സിന്
ഇന്ത്യക്ക് വിജയം; 49 റണ്‍സിന്
Sunday, November 18, 2018 12:54 AM IST
പ്രൊവിഡൻസ്: വനിതാ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ 49 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഓസീസിന് 119 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ജയത്തോടെ എട്ടു പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.

39 റണ്‍സ് നേടി പുറത്താകാതെനിന്ന എല്ലിസ് പെറിയാണ് ഓസീസ് ടോപ് സ്കോറർ. മറ്റാർക്കും ഇന്ത്യൻ ബൗളിംഗിനെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്കായി അനുജ പാട്ടിൽ (15/3) മൂന്നു വിക്കറ്റ് നേടി. ദീപ്തി ശർമ (24/2), പൂനം യാദവ് (28/2), രാധ യാദവ് (13/2) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പരിക്കേറ്റ ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടി. ഓപ്പണർ സ്മൃതി മന്ഥാന (83), ഹർമൻപ്രീത് കൗർ (43) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 55 പന്തിൽ മൂന്നു സിക്സറും ഒന്പതു ബൗണ്ടറികളും ഉൾപ്പെടെയായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. 27 പന്ത് നേരിട്ട ഹർമൻ മൂന്നുവീതം ബൗണ്ടറികളും സിക്സറും പായിച്ചു. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

ഓസീസിനായി എല്ലിസ് പെറി 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഡെലിസ കിമ്മിൻസ്, ആഷ്ലി ഗാർഡ്നർ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.