ലിവർപൂളിനു ചരിത്ര നേട്ടം
ലിവർപൂളിനു ചരിത്ര നേട്ടം
Friday, December 7, 2018 12:42 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ എവേ പോരാട്ടങ്ങളിൽ ലിവർപൂൾ ജയം നേടിയപ്പോൾ ചെൽസി തോൽവി വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും സമനിലയിൽ പിരിഞ്ഞപ്പോൾ ടോട്ടനം സ്വന്തം മൈതാനത്ത് ജയമാഘോഷിച്ചു.

ബേണ്‍ലിയെ അവരുടെ മൈതാനത്ത് 1-3നാണ് ലിവർപൂൾ കീഴടക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ചെന്പടയുടെ ജയം. ജാക് കോർകിലൂടെ (54-ാം മിനിറ്റ്) ആതിഥേയർ മുന്നിൽ കടന്നു. എന്നാൽ, ജയിംസ് മിൽനർ (62-ാം മിനിറ്റ്), റോബർട്ടോ ഫിർമിനോ (69-ാം മിനിറ്റ്), ഷാഖിരി (90+1-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ ലിവർപൂളിന് ലീഗിലെ 12-ാം ജയം സമ്മാനിച്ചു. 15 മത്സരങ്ങളിൽനിന്ന് 39 പോയിന്‍റുള്ള ലിവർപൂൾ ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് (41 പോയിന്‍റ്) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ്.

വോൾവറാംടണിനെതിരായ എവേപോരാട്ടത്തിൽ ഒരു ഗോളിനു മുന്നിട്ടുനിന്ന ചെൽസി 1-2ന്‍റെ തോൽവി വഴങ്ങി. റൂബൻ ചീക് (18-ാം മിനിറ്റ്) ചെൽസിക്കായി ലക്ഷ്യംനേടിയപ്പോൾ റൗൾ ജിമെനെസ് (59-ാം മിനിറ്റ്), ഡീഗോ ജോത (63-ാം മിനിറ്റ്) എന്നിവർ വോൾവറിനെ ജയത്തിലേക്ക് നയിച്ചു. തോൽവിയോടെ ചെൽസി (31 പോയിന്‍റ്) ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്കിറങ്ങി. ടോട്ടനംഹോട്സ്പർ സ്വന്തം മൈതാനത്ത് 3-1ന് സതാംപ്ടണെ കീഴടക്കിയതോടെയാണിത്. ടോട്ടനം മൂന്നാം സ്ഥാനത്തെത്തി.


മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നാല് ഗോൾ പിറന്ന മത്സരത്തിൽ യുണൈറ്റഡും ആഴ്സണലും 2-2 സമനിലയിൽ പിരിഞ്ഞു. ആന്‍റണി മർത്യാൽ (30-ാം മിനിറ്റ്), ജെസെ ലിംഗാർഡ് (69-ാം മിനിറ്റ്) എന്നിവർ യുണൈറ്റഡിനായും മുസ്താഫി (26-ാം മിനിറ്റ്), മാർകോസ് റൊഹൊ (68-സെൽഫ്) എന്നിവർ ആഴ്സണലിനായും ഗോൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.