വാക അല്ല, ഒപ്റ്റസ്
വാക അല്ല, ഒപ്റ്റസ്
Saturday, December 15, 2018 1:06 AM IST
പെർത്ത്: ബാറ്റ്സ്മാന്മാരുടെ ശവപ്പറന്പായിരുന്ന പെർത്തിലെ വാക പിച്ച്. 47 കൊല്ലം ഓസീസ് ബൗളർമാർ വിഹരിച്ച വാകയിൽ അല്ല ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ മൈതാനത്ത് നടക്കുന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്റാണിത്. വാകയുടെ സ്വഭാവമല്ല ഒപ്റ്റസിനെന്ന സൂചനയാണ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം നല്കുന്നത്.

എന്നാൽ, അവസാന സെഷനുകളിൽ ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർക്ക് അനുകൂലമായി കാര്യങ്ങൾ നീങ്ങിയതും ശ്രദ്ധേയം.


അഡ്‌ലെയ്ഡ് ടെസ്റ്റിനിറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ കളത്തിലെത്തിയത്. രോഹിത് ശർമയ്ക്കു പകരം ഓൾ റൗണ്ടർ ഹനുമ വിഹാരി എത്തി. വിഹാരി സ്പിന്നറുടെയും ബാറ്റ്സ്മാന്‍റെയും റോൾ കൈകാര്യം ചെയ്യും. അതോടെ ഒരു പേസർക്കുകൂടി അവസരം നല്കാനും ഇന്ത്യക്കായി. അങ്ങനെ ഉമേഷ് യാദവും അവസാന പതിനൊന്നംഗ ടീമിലെത്തി. അതേസമയം, രവീന്ദ്ര ജഡേജയെ ഒഴിവാക്കിയ ഇന്ത്യൻ തീരുമാനം തെറ്റായിപ്പോയെന്ന് മൈക്കിൾ വോണ്‍ അടക്കമുള്ളവൻ നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.