മധുരം; കേരളം ജൂണിയർ സ്കൂൾ ചാന്പ്യൻഷിപ്പിൽ മുത്തമിട്ടു
മധുരം; കേരളം ജൂണിയർ സ്കൂൾ ചാന്പ്യൻഷിപ്പിൽ മുത്തമിട്ടു
Wednesday, December 19, 2018 12:58 AM IST
ഡൽഹിയിൽ നടന്ന 64-ാമത് ദേശീയ സ്കൂൾ ജൂണിയർ അ‌ത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളം ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. അവസാനദിനമായ ഇന്നലെ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് കേരളം വെന്നിക്കൊടി പാറിച്ചത്. തുടർച്ചയായ 22-ാം തവണയാണ് കേരളം ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. റിലേയിലടക്കം ഇന്നലെ കേരളം നടത്തിയ സ്വർണ കുതിപ്പിൽ എതിരാളികളായ ഹരിയാനയും ഉത്തർപ്രദേശുമെല്ലാം നിലംപൊത്തി.

115 പോയിന്‍റുമായാണ് കേരളം ഓവറോളിൽ മുത്തമിട്ടത്. ഹരിയാന 109 പോയിന്‍റുമായി രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. അവസാനദിനമായ ഇന്നലെ മത്സരങ്ങൾ ആരംഭിക്കുന്പോൾ ഹരിയാനയായിരുന്നു മുന്നിൽ. രണ്ട് സ്വർണം, ഏഴ് വെള്ളി, ഒരു വെങ്കലം എന്നിവയുമായാണ് ഇന്നലെ കേരളം പോരിനിറങ്ങിയത്. എന്നാൽ, റിലേ, ഹർഡിൽസ്, ഹ്രസ്വദൂരം എന്നിവയിൽ മലയാളി താരങ്ങൾ നടത്തിയ കുതിപ്പ് എതിരാളികളുടെ സ്വപ്നം തകർത്തു. 75.5 പോയിന്‍റ് നേടി പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം ഒന്നാമതെത്തി. 65 പോയിന്‍റുള്ള മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത്. പെണ്‍കരുത്താണ് കേരളത്തിന് ഓവറോൾ സമ്മാനിച്ചത്.


സംഘാടനത്തിലെ വീഴ്ചയും അതിശൈത്യവും കേരളത്തിന്‍റെ പ്രകടനത്തെ ബാധിച്ചു. രണ്ടു സ്റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങൾക്കായി എത്താൻ താരങ്ങൾ മണിക്കൂറുകൾ ചെലവഴിക്കേണ്ടത് അവരുടെ പ്രകടനത്തെ പിന്നോട്ടടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.