കോപ്പ ഡെല്‍ റേ: റയല്‍, സെവിയ്യ ക്വാര്‍ട്ടറില്‍; അത്‌ലറ്റിക്കോ പുറത്ത്
Thursday, January 17, 2019 11:36 PM IST
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡും സെവിയ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍. അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്. കോപ്പ ഡെല്‍ റേയുടെ രണ്ടാം പാദത്തില്‍ ലെഗനസിനോട് 1-0ന്‍റെ പരാജയപ്പെട്ടെങ്കിലും റയല്‍ ക്വാര്‍ട്ടറിലെത്തി. ആദ്യപാദത്തില്‍ റയല്‍ 3-0ന് ജയിച്ചിരുന്നു. 3-1ന്‍റെ അഗ്രഗേറ്റിലാണ് റയലിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം. മാര്‍ട്ടിന്‍ ബ്രേത്‌വെയ്റ്റ് 30-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ലെഗനസിന്‍റെ ജയം. റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന്‍റെ പ്രകടനമാണ് ലെഗനസിനെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്.

രണ്ടാം പാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ തോറ്റ സെവിയ്യ 3-2ന്‍റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടറിലെത്തി. അത്‌ലറ്റിക് ബില്‍ബാവോ 1-0നാണ് സെവിയ്യയെ പരാജയപ്പെടുത്തിയത്. ഗോര്‍ക ഗുരുസെറ്റ (77’) ആണ് ഗോള്‍ നേടിയത്.

ആറു ഗോള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-3ന് സമനിലയില്‍ കുരുക്കി ജിറോണ ക്വാര്‍ട്ടറിലെത്തി. ആദ്യ പാദവും 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. അത്‌ലറ്റിക്കോയുടെ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് രണ്ടാം പാദം നടന്നത്. എവേ ഗോളിന്‍റെ അടിസ്ഥാനത്തിലാണ് ജിറോണ ക്വാര്‍ട്ടറില്‍ കടന്നത്. 12-ാം മിനിറ്റില്‍ നികോള കാലിനിച്ചിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. എന്നാല്‍ 37-ാം മിനിറ്റില്‍ വലേറി ഫെര്‍ണാണ്ടസ് ജിറോണയ്ക്കു സമനില നല്‍കി. 59-ാം മിനിറ്റില്‍ ക്രിസ്ത്യന്‍ സ്റ്റുവനി ജിറോണയുടെ ലീഡ് ഉയര്‍ത്തി. പകരമായി അത്‌ലറ്റിക്കോയ്ക്ക് എയ്ഞ്ചല്‍ കൊറേയ (66’) സമനില നല്‍കി. പകരക്കാരനായി ഇറങ്ങിയ ആന്‍ത്വാന്‍ ഗ്രീസ്മാന്‍ 84-ാം മിനിറ്റിലെ ഗോളിലൂടെ അത്‌ലറ്റിക്കോയുടെ ജയം ഉറപ്പിച്ചുവെന്നു കരുതി. പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് 88-ാം മിനിറ്റില്‍ ബോര്‍ഹ ഗാര്‍സ്യ ജിറോണയുടെ മൂന്നാം ഗോളും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.