പാക്കിസ്ഥാനു ജയം
പാക്കിസ്ഥാനു ജയം
Monday, January 21, 2019 12:30 AM IST
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. അഞ്ച് പന്ത് ബാക്കിനിൽക്കേയായിരുന്നു പാക്കിസ്ഥാൻ ജയം സ്വന്തമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 266. പാക്കിസ്ഥാൻ 49.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 267. ഇതോടെ അഞ്ച് മത്സര പരന്പരയിൽ പാക്കിസ്ഥാൻ 1-0ന്‍റെ ലീഡ് സ്വന്തമാക്കി.

സെഞ്ചുറി നേടിയ ഓപ്പണർ ഹഷിം അംലയും (108 നോട്ടൗട്ട്) അർധസെഞ്ചുറി നേടിയ വാൻഡർ ഡസെനുമാണ് (93 റണ്‍സ്) ആതിഥേയരുടെ ഇന്നിംഗ്സിന്‍റെ നെടുംതൂണായത്. ഡസെന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു. 35 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് എന്ന നിലയിലായിരുന്ന ആതിഥേയർ അവസാന 10 ഓവറിൽ 76 റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റുകൾ കൈയിലിരിക്കേയായിരുന്നു ഈ മെല്ലപ്പോക്ക്.


മറുപടിക്കായി ക്രീസിലെത്തിയ പാക്കിസ്ഥാനുവേണ്ടി ഓപ്പണർ ഇമാം ഉൾ ഹഖ് (86 റണ്‍സ്), ബാബർ അസം (49 റണ്‍സ്), മുഹമ്മദ് ഹഫീസ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. 63 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും അടക്കം 71 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഹഫീസ് ആണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.