ഗോകുലത്തിനു സമനില
ഗോകുലത്തിനു സമനില
Saturday, February 16, 2019 11:18 PM IST
കോഴിക്കോട്: വിജയമെന്ന സ്വപ്നവുമായി ഇറങ്ങിയ ഗോകുലത്തിന് കാലിടറി. ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കൗമാരസംഘമായ ഇന്ത്യന്‍ ആരോസിനു മുന്നിൽ സമനിലയിൽ കുരുങ്ങി

(1-1). കളിയുടെ തുടക്കത്തിൽ ഗോകുലത്തിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും 22-ാം മിനിറ്റിൽ മലയാളിതാരം കെ.പി. രാഹുലിലൂടെ ആരോസ് ഗോൾ നേടുകയായിരുന്നു. വലതു ഭാഗത്തുനിന്ന് ആശിഷ് റോയ് കൊടുത്ത ക്രോസ് റഹിം അലിയാണ് ഹെഡറിലൂടെ രാഹുലിന് നല്കിയത്. വിദേശതാരം മാര്‍ക്കസ് ജോസഫിലൂടെ (66) ആതിഥേയര്‍ സമനില പിടിച്ചു.

തുടര്‍ച്ചയായ ഏഴ് എവേമത്സരങ്ങള്‍ക്ക് ശേഷം സ്വന്തംതട്ടകത്തില്‍ ഇറങ്ങിയ ഗോകുലം വിജയവഴിയില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് ഇന്നലെ നഷ്ടപ്പെടുത്തിയത്. ഐ ലീഗിൽ 16 കളിയിൽ രണ്ട് ജയവും ഏഴു സമനിലയുമായി 13 പോയിന്‍റുള്ള ഗോകുലം പത്താം സ്ഥാനത്ത് തുടരുന്നു. പതിനെട്ട് കളിയിൽ അഞ്ച് ജയവും രണ്ട് സമനിലയുമുള്ള ആരോസ് ഏഴാമതാണ്.

മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ ലീഡ് നേടാനുള്ള മികച്ച അവസരമാണ് ഗോകുലത്തിന് ലഭിച്ചത്. മാര്‍ക്കസ് ജോസഫും ലാൽ മുവാന്‍കിമയും നടത്തിയ നീക്കം ആരോസ് ഗോള്‍കീപ്പർ രക്ഷപ്പെടുത്തി. 22ാം മിനിറ്റിലാണ് ഗോകുലത്തെ ഞെട്ടിച്ച് ഗോളെത്തിയത്. ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടിയ ഗോകുലം ഇമ്രാന്‍ഖാനെ പിന്‍വലിച്ച് മധ്യനിരതാരം അര്‍ജുന്‍ ജയരാജിനെ കളത്തിലിറക്കി. രണ്ടാംപകുതിയില്‍ ആരോസ് മധ്യത്തിലേക്ക് കളിമാറ്റിയ ഗോകുലം നിരന്തരം അക്രമണങ്ങള്‍ നടത്തി.


കളിയുടെ ഗതിക്ക് അനുകൂലമായി ഗോകുലം 66-ാം മിനിറ്റില്‍ സമനില കണ്ടെത്തി. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് തട്ടിയകറ്റാനുള്ള ആരോസ് പ്രതിരോധതാരത്തിന്‍റെ ശ്രമം പാളി. വി.പി. സുഹൈറിന്‍റെ കാലില്‍ തട്ടിത്തെറിച്ച പന്ത് വിദേശതാരം മാര്‍ക്കസ് ജോസഫ് ലക്ഷ്യത്തിലെത്തിച്ചു (1-1). ഗോള്‍ നേടിയ ആത്മവിശ്വാസത്തില്‍ നിരന്തരം ഷോട്ട് ഉതിര്‍ത്ത ജോസഫ് ആരോസ് ഗോള്‍കീപ്പര്‍ ഗില്ലിനെ നിരന്തരം പരീക്ഷിച്ചു. 28ന് ഐസോള്‍ എഫ് സിയുമായാണ് ഗോകുലത്തിന്‍റെ അടുത്ത ഹോം മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.