അടിതെറ്റി യുവന്‍റസ്
അടിതെറ്റി യുവന്‍റസ്
Friday, February 22, 2019 12:29 AM IST
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യ്ക്ക് മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിൽ അപ്രതീക്ഷിത തിരിച്ചടി. റൊണാള്‍ഡോയ്ക്കു പരിചതമായ നഗരവും എതിരാളികളുമായ അത്‌ലറ്റിക്കോ മാഡ്രിഡ് യുവന്‍റസിനെ കീഴടക്കി. അത്‌ലറ്റിക്കോയുടെ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ നടന്ന ആവേശകരമായ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇറ്റാലിയൻ ചാമ്പ്യന്മാരുടെ തോല്‍വി.

റയലിനൊപ്പം തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കിരീടപ്രതീക്ഷകളെ പലവട്ടം തകര്‍ത്ത റൊണാള്‍ഡോയിലൂടെ ഈ സീസണില്‍ കിരീടപ്രതീക്ഷവച്ച യുവന്‍റസിന്‍റെ മോഹങ്ങള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ആദ്യ തിരിച്ചടി നല്‍കിയത്. എന്നാല്‍ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ റൊണാള്‍ഡോ തലകുനിച്ച് കളംവിട്ടപ്പോള്‍ അത്‌ലറ്റിക്കോയുടെ പ്രതിരോധക്കാരായ ഹൊസെ ഗിമിനെസും ഡിയേഗോ ഗോഡിനും നേടിയ ഗോളില്‍ ജയം ആഘോഷിച്ചു. രണ്ടാം പാദത്തില്‍ വലിയ പോരാട്ടം കാണാമെന്ന ഉറപ്പു നല്‍കിയാണ് യുവന്‍റസ് പരിശീലകന്‍ മാഡ്രിഡ് വിട്ടത്.
മാര്‍ച്ച് 13ന് യുവന്‍റസിന്‍റെ സ്റ്റേഡിയത്തിലാണ് രണ്ടാം പാദം.

പ്രീക്വാര്‍ട്ടറിലെ തോല്‍വിയെക്കുറിച്ച രണ്ടു ടീമിനും ചിന്തിക്കാനാവില്ല. ജൂണ്‍ 1ന് മാഡ്രിഡിലെ ഇതേ ഗ്രൗണ്ടിലാണ് ഫൈനല്‍. യുവന്‍റസിനാണെങ്കില്‍ 23 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിപ്പിക്കേണ്ടത്. അതിനായിട്ടാണ് ഈ ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിജയങ്ങളുള്ള റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുന്നത്.

യുവന്‍റസിന്‍റെ പ്രതിരോധത്തിന് എപ്പോഴും ഭീഷണി ഉയര്‍ത്തിയ ഡിയേഗോ സിമിയോണിയുടെ ടീം അര്‍ഹിച്ച ജയമാണ് നേടിയത്. രണ്ടു തവണ ഉപയോഗിച്ച വിഎആര്‍ സേവനം പുതിയ വിവാദത്തിന് വഴിയൊരുക്കി. രണ്ടു തവണയും വിഎആര്‍ യുവന്‍റസിന് അനുകൂലമാകുകയായിരുന്നു. ആദ്യം ഡിയേഗോ കോസ്റ്റയെ ചെയ്ത ഫൗളിന് പെനല്‍റ്റി നല്‍കാതെയും അല്‍വാരോ മൊറാട്ടയുടെ ഹെഡര്‍ ഗോളായി അനുവദിക്കാതെയും വിഎആര്‍ വിവാദത്തിലിടംപിടിച്ചു.

രണ്ടാം പാദത്തില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതുകൊണ്ട് യുവന്‍റസ് ഗോള്‍രഹിത സമനില നേടാനായി ശ്രമിച്ചപ്പോള്‍ അത്‌ലറ്റിക്കോ സ്വന്തം ഗ്രൗണ്ടില്‍ നിര്‍ണായക ലീഡിനായാണ് ശ്രമിച്ചത്. രണ്ടാം പകുതിയില്‍ സിമിയോണി വരുത്തിയ മാറ്റങ്ങളാണ് കളിയില്‍ വഴിത്തിരിവായത്. മൊറാട്ട, തോമസ് ലെമര്‍, എയ്ഞ്ചല്‍ കൊറേയ എന്നിവരെ ഇറക്കിയത് അത്‌ലറ്റിക്കോയുടെ നീക്കങ്ങള്‍ക്ക് വേഗം നല്‍കി.


റൊണാള്‍ഡോയ്ക്കു മോശം രാത്രിയായിരുന്നു ഇന്നലെത്തേത്. അത്‌ലറ്റിക്കോ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയാതെ പോയ റൊണാള്‍ഡോയില്‍ നിരാശ പ്രകടമായിരുന്നു. അതുകൊണ്ട് താരം അത്‌ലറ്റിക്കോ ആരാധകര്‍ക്കു നേരെ അഞ്ചു വിരലുയര്‍ത്തിക്കാണിച്ചു. ഇതിലൂടെ തന്‍റെ പേരിലുള്ള അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് ഉദ്ദേശിച്ചത്. റൊണാള്‍ഡോയില്‍നിന്ന് ഏറ്റവും മികച്ച സംഭാവന ആദ്യ പകുതിലായിരുന്നു. 30 വാരയില്‍നിന്നെടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക് തട്ടിത്തെറിപ്പിച്ചു.

27-ാം മിനിറ്റില്‍ കോസ്റ്റ പെനല്‍റ്റി നേടിയെന്നു തോന്നി. ബോക്‌സിനുള്ളില്‍വച്ച് മാറ്റിയ ഡി സയ്ഗ്‌ലിയോയുടെ കാലില്‍ തട്ടി വീണതിന് റഫറി ഫെലിക്‌സ് സ്വയര്‍ പെനല്‍റ്റി വിധിച്ചു. എന്നാല്‍ വിഎആറിലൂടെ കോസ്റ്റ ഫൗളില്‍ അമിതാഭിനയം നടത്തുകയാണെന്ന് തെളിഞ്ഞു.

രണ്ടാം പകുതി കൂടുതല്‍ ശക്തമായി. അത്‌ലറ്റിക്കോയ്ക്കു രണ്ടു തവണ സുവര്‍ണാവസരം ലഭിച്ചു. ആദ്യം ഗോള്‍ കീപ്പര്‍ വോയിചെക് സെസ്‌നി മാത്രം മുന്നില്‍നില്‍ക്കേ കോസ്റ്റയുടെ അടി പുറത്തേക്കു പോയി. അടുത്തത് ഗ്രീസ്മാന്‍ നഷ്ടമാക്കി. മുന്നോട്ടു കയറിവന്ന വന്ന ഗോള്‍കീപ്പറുടെ കൈയില്‍തട്ടി ക്രോസ്ബാറിലിടിച്ചു. റീബൗണ്ട് കോസ്റ്റയിലെത്തും മുമ്പ് ജിയോര്‍ജിയോ ക്യെ ല്ലിനി ക്ലിയര്‍ ചെയ്തു.

ചെറിയ പിഴവുകൾ

71-ാം മിനിറ്റില്‍ മൊറാട്ടയുടെ ഹെഡര്‍ വലയില്‍ കടന്നതാണ്. എന്നാലിത് വിഎആറിലൂടെ ഗോള്‍ നിഷേധിച്ചു. എതിരാളിയ തള്ളിയിട്ടാണ് മൊറാട്ട ഗോള്‍ നേടിയതെന്ന് തെളിഞ്ഞത്. എന്നാല്‍ മൊറാട്ടയില്‍നിന്ന് ഫൗളില്ലെന്ന് വ്യക്തമായിരുന്നു. ഏഴു മിനിറ്റ് കഴിഞ്ഞ് അത്‌ലറ്റിക്കോ ഗോളടിച്ചു. കോര്‍ണറില്‍നിന്നു വന്ന പന്തിന് ഹെഡ് ചെയ്ത മൊറാട്ടയ്ക്ക് വലയിലാക്കാനായില്ല. പ്രതിരോധക്കാര്‍ക്കിടയില്‍ വീണ പന്ത് ക്ലിയര്‍ ചെയ്യാന്‍ യുവന്‍റസ് താരങ്ങള്‍ക്കായില്ല. ഈ അവസരത്തില്‍ ഗിമിനെസ് പന്ത് വലയിലാക്കി. അഞ്ച് മിനിറ്റ് കൂടിയായപ്പോള്‍ അടുത്ത ഗോളും വീണു. ക്ലിയര്‍ ചെയ്യാനുള്ള പിഴവാണ് ഇത്തവണയും ഗോളാക്കിയത്. ആദ്യം ഗോഡിന്‍റെ ഹെഡര്‍ ബ്ലോക് ചെയ്യപ്പെട്ടു. മരിയോ മാന്‍സുകിച്ചിന്് പന്ത് ക്ലിയര്‍ ചെയ്യാനുമായില്ല. ബുദ്ധിമുട്ടുള്ള ആംഗിളില്‍നിന്ന് ഗോഡിന്‍റെ ഷോട്ട് കൃത്യമായി വലയില്‍ വീണു. അവസാന മിനിറ്റില്‍ ഒരു എവേ ഗോളിനായുള്ള ഫെഡറികോ ബെര്‍ണാർഡെസ്കിയുടെ ശ്രമം ഒബ്ലാക് രക്ഷപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.