ശ്രീശാന്തിനു കാത്തിരിക്കണം
ശ്രീശാന്തിനു കാത്തിരിക്കണം
Wednesday, March 20, 2019 12:19 AM IST
ന്യൂഡൽഹി: ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചെങ്കിലും മുൻ ഇന്ത്യൻ താരമായ എസ്. ശ്രീശാന്തിന്‍റെ സജീവ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സാധ്യത നീളുന്നു. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതിയുടെ പുതിയ തീരുമാനം ശ്രീക്ക് തിരിച്ചടിയാകും.

ശ്രീശാന്തിന്‍റെ വിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഓംബുഡ്സ്മാൻ ജസ്റ്റീസ് ഡി.കെ. ജെയ്നിന് ഉടൻ കൈമാറില്ലെന്ന് ബിസിസിഐ ഇടക്കാല സമിതി വ്യക്തമാക്കി. ഇക്കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം ഉണ്ടാകില്ല. സുപ്രീംകോടതി വിധിയിൽ കാര്യങ്ങളെല്ലാം വ്യക്തമാണ്. അത് അംഗീകരിക്കുകയും ചെയ്യും. എന്നാൽ, വേഗത്തിൽ ഈ വിഷയം ഓംബുഡ്സ്മാന് കൈമാറേണ്ടതില്ല. ഇനിയും സമയം കിടപ്പുണ്ട്-ഇടക്കാല സമിതി അംഗം രവി തോഡ്ഗെ വ്യക്തമാക്കി.


ആജീവനാന്ത വിലക്ക് റദ്ദാക്കിയ സൂപ്രീംകോടതി ശ്രീശാന്തിനുമേലുള്ള നടപടി എന്താണെന്ന് മൂന്ന് മാസത്തിനുള്ളിൽ തീരുമാനിക്കണമെന്ന് ഉത്തരവിട്ടിരുന്നു. മൂന്ന് മാസം സമയമുണ്ടെന്നതാണ് ബിസിസിഐയുടെ നിലപാടിനു കാരണം. എന്നാൽ, തീരുമാനമാകാൻ വൈകുന്ന ഓരോ നിമിഷവും ശ്രീശാന്തിനെ സംബന്ധിച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സാധ്യത ഇല്ലാതാക്കിയേക്കും.

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന യൂറോപ്യൻ ട്വന്‍റി-20 ലീഗിലൂടെ മടങ്ങിയെത്താമെന്ന വിശ്വാസത്തിലാണ് ശ്രീശാന്ത്. അയർലൻഡ്, സ്കോട്‌ലൻഡ്, ഹോളണ്ട് രാജ്യങ്ങളിലെ ബോർഡുകൾ ചേർന്ന് നടത്തുന്ന ലീഗാണിത്. ബിസിസിഐയുടെ നോഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാതെ ശ്രീക്ക് ഒരു രാജ്യത്തും കളിക്കാനാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.