അടിച്ചുതകർത്ത് റസൽ
അടിച്ചുതകർത്ത് റസൽ
Monday, March 25, 2019 12:43 AM IST
കോല്‍ക്കത്ത: ഐപിഎല്‍ 12-ാം സീസണിലെ ഉദ്ഘാടന മല്‍സരം സമ്മാനിച്ച റണ്‍വരള്‍ച്ച ഉയര്‍ത്തിയ എല്ലാ നിരാശയും മറക്കുന്നതായിരുന്നു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം.

തകര്‍പ്പന്‍ ബാറ്റിംഗുമായി വിന്‍ഡീസ് താരം ആന്ദ്രെ റസല്‍ നിറഞ്ഞാടിയ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. രണ്ടു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് കോല്‍ക്കത്ത 183 റൺസു മായി വിജയലക്ഷ്യം മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഡേവിഡ് വാര്‍ണറിന്‍റെ അര്‍ധസെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മുടന്തിനീങ്ങിയ കോല്‍ക്കത്തയെ അവസാന ഓവറുകളിലെ തട്ടുതകര്‍പ്പന്‍ ബാറ്റിംഗിലൂടെ റസലും ശുഭ്മാന്‍ ഗില്ലും വിജയതീരമെത്തിച്ചു.

അര്‍ധസെഞ്ചുറി നേടിയ നിതീഷ് റാണയുടെ പ്രകടനവും കോല്‍ക്കത്ത വിജയത്തില്‍ നിര്‍ണായകമായി. 47 പന്തു നേരിട്ട റാണ, എട്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 68 റണ്‍സെടുത്താണ് പുറത്തായത്.

19 പന്തില്‍ നാലു ഫോറും അത്രതന്നെ സിക്‌സും പായിച്ച റസല്‍ 49 റണ്‍സോടെ പുറത്താകാതെ നിന്നു. 10 പന്തുകള്‍ നേരിട്ട ഗില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. 16-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ റാണയെ റഷിദ് ഖാന്‍ വിക്കറ്റിനു മുന്നിൽ‍ കുരുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്നു കോല്‍ക്കത്ത. കോല്‍ക്കത്തയ്ക്ക് ജയിക്കണമെങ്കില്‍ വലിയ പോരാട്ടം തന്നെ വേണമെന്ന അവസ്ഥ. ആറു വിക്കറ്റും 27 പന്തും ബാക്കിനില്‍ക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 64 റണ്‍സ്.

റസലിനൊപ്പം ഗില്‍ കളത്തിലിറങ്ങി. 17-ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ ആക്രമിക്കാതെ വിട്ട റസല്‍ അടുത്ത ഓവറില്‍ സിദ്ധാര്‍ഥ് കൗളിനെ തുടര്‍ച്ചയായ രണ്ടു സിക്‌സുകള്‍ക്കു പായിച്ച് പോരാടാന്‍ തന്നെയാണ് തീരുമാനമെന്ന നയംവ്യക്തമാക്കി. ആ ഓവറില്‍ പിറന്നത് 18 റണ്‍സ്. കഴിഞ്ഞ ഓവറില്‍ തല്ലുകൊള്ളാതെ രക്ഷപ്പെട്ടതിന്‍റെ ആത്മവിശ്വാസത്തില്‍ ഭുവനേശ്വര്‍ പന്തെറിയാനെത്തി. അപ്പോള്‍ ജയിക്കാന്‍ 12 ബോളില്‍ 34 റണ്‍സ്. ആ ഓവറില്‍ റസല്‍ നേടിയത് 19 റണ്‍സ്. ജയിക്കാന്‍ ആറു പന്തില്‍ 13 റണ്‍സ്. സ്‌ട്രൈക്ക് നിലനിര്‍ത്തിയ വിന്‍ഡീസ് താരം അവസാന ഓവറില്‍ ഷക്കീബ് അല്‍ ഹസനെ നേരിടാന്‍ തയറായി. ആദ്യ പന്തില്‍ വൈഡും അടുത്ത പന്തില്‍ സിംഗിളും. റസല്‍ ഒരുവശത്ത് ആക്രമിച്ചു കളിക്കുമ്പോള്‍ അമിത ആവേശത്തിനു മുതിരാതിരുന്ന ഗില്‍ അടുത്ത മൂന്നു പന്തില്‍ രണ്ടു സിക്‌സ് പായിച്ചു കോല്‍ക്കത്തയെ വിജയിപ്പിച്ചു. 25 പന്തിൽ 65 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഓപ്പണര്‍ ക്രിസ് ലിന്‍ കാര്യമായ സംഭാവന കൂടാതെ (11 പന്തില്‍ ഏഴ്) കൂടാരം കയറുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴു റണ്‍സ് എന്ന നിലയിലായിരുന്നു കോല്‍ക്കത്ത. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത നിതീഷ് റാണ -റോബിന്‍ ഉത്തപ്പ സഖ്യമാണ് കോല്‍ക്കത്ത ഇന്നിങ്‌സിന് അടിത്തറയിട്ടത്. 58 പന്തില്‍നിന്ന് ഈ സഖ്യം 80 റണ്‍സാണ് കോല്‍ക്കത്ത ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. ഉത്തപ്പ 27 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് രണ്ടു റണ്‍സെടുത്ത് പുറത്തായി.


കോല്‍ക്കത്തയുടെ ബാറ്റിംഗിനിടെ ഫ്‌ളഡ്‌ലൈറ്റ് പണിമുടക്കിയതു മൂലം ഇരുപത് മിനിറ്റിലേറെ കളി മുടങ്ങി. പതിനാറാം ഓവറിലാണ് ലൈറ്റുകള്‍ മങ്ങിയത്.

തിരിച്ചുവന്ന് വാര്‍ണര്‍

പന്തില്‍ കൃത്രിമം കാണിച്ചതിന്‍റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം സജീവ ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസീസ് താരം വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിന്‍റെ ഹൈലൈറ്റ്. ഐപിഎലിലെ 40–ാം അര്‍ധസെഞ്ചുറി കുറിച്ച വാര്‍ണര്‍, 53 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 85 റണ്‍സെടുത്താണ് പുറത്തായത്
ഐപിഎലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന റിക്കാര്‍ഡും വാര്‍ണര്‍ സ്വന്തമാക്കി. 38 അര്‍ധസെഞ്ചുറിയുമായി വിരാട് കോഹ്‌ലിയാണ് രണ്ടാമത്. ഐപിഎലില്‍ ഒരു സണ്‍റൈസേഴ്‌സ് താരത്തിന്‍റെ ഉയര്‍ന്ന പത്താമത്തെ സ്‌കോറാണ് വാര്‍ണര്‍ ഇന്നു നേടിയ 85 റണ്‍സ്. ആദ്യ പത്തിലുള്ള ഏഴ് മികച്ച സ്‌കോറും വാര്‍ണറിന്‍റെ തന്നെ വകയാണ്. ഉയര്‍ന്ന ഏഴു സ്‌കോറുകളില്‍ ആറും നേടിയതും വാര്‍ണര്‍ തന്നെ.

ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ-വാര്‍ണര്‍ സഖ്യം 118 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബെയര്‍സ്‌റ്റോ 35 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു. ഇവരുടെ പുറത്താകലിനുശേഷം അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ സണ്‍റൈസേഴ്‌സിനായില്ല. അവസാന അഞ്ച് ഓവറില്‍ ഒന്‍പതു വിക്കറ്റ് കയ്യിലിരിക്കെ 47 റണ്‍സ് മാത്രമാണ് നേടാനായത്.

വിജയ് ശങ്കറിന്‍റെ (24 പന്തില്‍ പുറത്താകാതെ 40) പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ മികച്ച നിലയിലെത്തിച്ചത്. അതേസമയം, യൂസഫ് പഠാന്‍ നിരാശപ്പെടുത്തി. നാലു പന്തില്‍ ഒരു റണ്‍സായിരുന്നു പഠാന്‍റെ സമ്പാദ്യം. മനീഷ് പാണ്ഡെ അഞ്ചു പന്തില്‍ എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു. കോല്‍ക്കത്തയ്ക്കായി ആന്ദ്രെ റസല്‍ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍ണര്‍ സി ഉത്തപ്പ ബി റസല്‍ 85, ബെയര്‍സ്‌റ്റോ ബി ചൗള 39, ശങ്കര്‍ നോട്ടൗട്ട് 40, പഠാന്‍ ബി റസല്‍ 1, പാണ്ഡെ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 181 റണ്‍സ്.
ബൗളിംഗ്
പ്രസിദ് കൃഷ്ണ 4-0-31-0, ചൗള 3-0-23-1, ഫെര്‍ഗുസണ്‍ 4-0-34-0, നരേന്‍ 3-0-29-0, കുല്‍ദീപ് 2-0-18-0, റസല്‍ 3-0-32-2, റാണ 1-0-9-0

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ലിന്‍ സി റഷീദ് ഖാന്‍ ബി ഷക്കീബ് അല്‍ ഹസന്‍ 7, റാണ എല്‍ബിഡബ്ല്യു ബി റഷീദ് ഖാന്‍ 68, ഉത്തപ്പ ബി കൗള്‍ 35, കാര്‍ത്തിക് സി ഭുവനേശ്വര്‍ ബി സന്ദീപ് ശര്‍മ 2, റസല്‍ നോട്ടൗട്ട് 49, ഗില്‍ നോട്ടൗട്ട്് 18, എക്‌സ്ട്രാസ് 4, ആകെ 19.4 ഓവറില്‍ നാലു വിക്കറ്റിന് 183 റണ്‍സ്.
ബൗളിംഗ്
ഭുവനേശ്വര്‍ 4-0-37-0, അല്‍ ഹസന്‍ 3.4-0-42-1,
സന്ദീപ് 4-0-42-1, കൗള്‍ 4-0-35-1, റഷീദ് ഖാന്‍
4-0-26-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.