കിംഗ്സിന് മിന്നും ജയം
കിംഗ്സിന് മിന്നും ജയം
Monday, March 25, 2019 11:09 PM IST
ജയ്പുര്‍: ജയിക്കാമായിരുന്ന മത്സരം രാജസ്ഥാൻ റോയൽസ് കൈവിട്ടുകളഞ്ഞു. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ റോയൽസിന്‍റെ റൺചേസിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. 15ാം ഓവർ വരെ പ്രതീക്ഷ നിലനിർത്തിയ ശേഷം ഗെയിലും കൂട്ടരും ഉയർത്തിയ 185 റൺസിന്‍റെ വിജയ ലക്ഷ്യത്തിന് 14 റൺസ് അകലെ കളിയവസാനിപ്പിക്കേണ്ടി വന്നു റോയൽസിന്. സ്കോർ: കിംഗ്സ് ഇലവൻ 20 ഓവറിൽ 184/4, രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 170/9.

ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ മറ്റൊരു ഗെയിലാട്ടത്തിന്‍റെ പിന്തുണയോടെയാണ് 184 എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയത്. 47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്‌ൽ എട്ട് ഫോറും നാലു സിക്‌സുമാണ് പായിച്ചത്. 46 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാ ഗെയിലിന് മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽസ് തുടക്കം മുതൽ കരുതലോടെയാണ് കളിച്ചത്. അവരുടെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോഴേക്ക് സ്കോർ ബോർഡിൽ 78 റൺസ് കൂട്ടിച്ചേർത്തിരുന്നു. 43 പന്തിൽ 69 റൺസെടുത്ത ജോസ് ബട്‌ലർക്കും 30 റൺസെടുത്ത സഞ്ജു സാംസണും മാത്രമാണ് റോയൽസ് നിരയിൽ അൽപമെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ പരിശ്രമിച്ചത്.


14 ഓവർ വരെ റോയൽസിന്‍റെ പ്രതീക്ഷകൾ സജീവമായിരുന്നു. എന്നാൽ പിന്നീട് വിക്കറ്റുകൾ ഓരോന്നായി ചീട്ടുകൊട്ടാരംപോലെ വീഴുന്നത് കണ്ട് ആരാധകർ തലയിൽ കൈവച്ചു. ഏഴ് പേരാണ് രണ്ടക്കം കാണാതെ കൂടാരംകയറിയത്. കിംഗ്സ് ഇലവനായി സാം കുറാൻ, മുജീബ് ഉർ റഹ്മാൻ അങ്കിത് രാജ്പുത് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.