11 സ്റ്റേഡിയം, 48 മത്സരങ്ങള്‍, 46 ദിവസം
11 സ്റ്റേഡിയം, 48 മത്സരങ്ങള്‍, 46 ദിവസം
Friday, May 17, 2019 12:47 AM IST
ഐസിസി 2019 ലോകകപ്പ് ഇംഗ്ലണ്ടിലും വെയ്‌ൽസിലുമായി 11 സ്റ്റേഡിയങ്ങളില്‍ നടക്കും. മേയ് 30ന് ആരംഭിച്ച് ജൂലൈ 14ന് ലോഡ്‌സില്‍ നടക്കുന്ന ഫൈനലോടെ അവസാനിക്കുന്ന ടൂര്‍ണമെന്‍റില്‍ 48 മത്സരങ്ങളുണ്ട്. 46 മത്സരദിനങ്ങളാണുള്ളത്.

സ്റ്റേഡിയങ്ങള്‍

കൗണ്ടി ഗ്രൗണ്ട്: ബ്രിസ്റ്റോള്‍

ബ്രിസ്റ്റോളിലെ കൗണ്ടി‍ ഗ്രൗണ്ടില്‍ ഇതുവരെ മൂന്നു ലോകകപ്പ് മത്സരങ്ങള്‍ നടത്തി. 1983ലും 1999ലുമായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിന് ഈ സ്റ്റേഡിയം വലിയ ഓര്‍മകള്‍ നല്‍കിയാണ്. ഇവിടെ നടന്ന മൂന്നു മത്സരവും ഫലം കണ്ടു. സച്ചിൻ 1999 ലോകകപ്പില്‍ കെനിയയ്‌ക്കെതിരേ പുറത്താകാതെ 140 റണ്‍സ് നേടി. സച്ചിന്‍റെ അച്ഛന്‍ മരിച്ച ദിവസങ്ങളായപ്പോഴാണ് ഈ സെഞ്ചുറി പിറന്നത്. ഇവിടെ 2017ലെ വനിത ലോകകപ്പിലെ എട്ട് മത്സരങ്ങൾ നടന്നു. ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഇവിടെ ലീഗ് മത്സരങ്ങളൊന്നുമില്ല.

സോഫിയ ഗാര്‍ഡന്‍സ്, കാര്‍ഡിഫ്

കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് ഇതുവരെ ഒരു ലോകകപ്പ് മത്സരത്തിനു മാത്രമേ വേദിയായിട്ടുള്ളൂ. 1999ലെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം ഇവിടെയായിരുന്നു. ഇക്കാലത്ത് ഇംഗ്ലണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്ന വേദിയായി ഇതു മാറിയിട്ടുണ്ട്. വന്‍ സ്‌കോറുകള്‍ പിറക്കുന്ന ഗ്രൗണ്ടുകളില്‍ ഒന്നാണ്. 2013 ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ഇവിടെ പത്ത് തവണ 300നു മുകളില്‍ റണ്‍സെത്തി. ഇന്ത്യക്ക് ലീഗ് മത്സരങ്ങളില്ല.

റിവര്‍സൈഡ് ഗ്രൗണ്ട്, ചെസ്റ്റര്‍ ലെ സ്ട്രീറ്റ്

ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ 1996ലാണ് ഗ്രൗണ്ട് തുറന്നത്. ഇംഗ്ലണ്ടിലെ പ്രധാന ഗ്രൗണ്ടുകളില്‍ ഒന്നല്ല. 1999 ലോകകപ്പില്‍ നാലു മത്സരം ഇവിടെ നടന്നു. ഇത്തവണത്തെ എഡിഷനില്‍ മൂന്നു മത്സരങ്ങളുണ്ട്. ശ്രീലങ്കയ്ക്കു രണ്ടെണ്ണവും ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തിനും വേദിയാകും. ഇന്ത്യക്ക് ലീഗ് മത്സരങ്ങളില്ല.

എഗ്ബാസ്റ്റണ്‍, ബിര്‍മിംഗാം

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നു നടന്നത് ഇവിടെയാണെന്ന് ഒട്ടും സംശയിക്കാതെ പറയാം. 1999ലെ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഫൈനലിനു വേദിയായിരുന്നു. ഇത്തവണയും അതുപോലൊരു ആവേശകരമായ സെമി ഫൈനല്‍ ഇവിടെ പ്രതീക്ഷിക്കാം. ഇന്ത്യ ഇവിടെ ലീഗിലെ രണ്ടു മത്സരങ്ങള്‍ക്കിറങ്ങും. ഇംഗ്ലണ്ടും ബംഗ്ലാദേശുമാണ് എതിരാളികള്‍.

ഹെഡ്ഡിംഗ്‌ലി, ലീഡ്‌സ്

ലീഡ്‌സിലെ ഹെഡ്ഡിംഗ്‌ലിയിലാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടന്നിട്ടുള്ളത്- 12 എണ്ണം. വന്‍ പോരാട്ടങ്ങള്‍ പലതിനും ഹെഡ്ഡിംഗ്‌ലി വേദിയായിട്ടുണ്ട്. ഇത്തവണ നാലു ലീഗ് മത്സരങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യക്ക് ഒരണ്ണമുണ്ട്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യ അവസാന മത്സരത്തില്‍ ശ്രീലങ്കയെ നേരിടും.

ലോഡ്‌സ്, ലണ്ടന്‍

ഏറ്റവും ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് ഗ്രൗണ്ട്. ഇംഗ്ലണ്ടില്‍ നടന്ന നാലു ലോകകപ്പിന്‍റെ ഫൈനലും ലോഡ്‌സിലായിരുന്നു. 2019 ലോകകപ്പിന്‍റെ ഫൈനലും ഇവിടെത്തന്നെ. റൗണ്ട് റോബിനിലെ നാലു മത്സരങ്ങള്‍ ലോഡ്‌സില്‍ നടക്കും. എന്നാല്‍ ഇന്ത്യക്കിവിടെ ലീഗ് മത്സരങ്ങളൊന്നുമില്ല.


ഓള്‍ഡ് ട്രാഫ‍ഡ്, മാഞ്ചസ്റ്റര്‍

രണ്ടു പതിറ്റാണ്ടു മുമ്പത്തേതു പോലെതന്നെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനു വേദിയാകുന്നത് ഓള്‍ഡ് ട്രാഫഡാണ്. ജൂണ്‍ 16നാണ് ക്രിക്കറ്റ് ലോകത്തെ വാശിയേറിയ ഇന്ത്യ-പാക് പോരാട്ടം. 1999ല്‍ ഇവിടെ റണ്ണധികം ഒഴുകാത്തതായിരുന്നു. എന്നാല്‍ ഇത്തവണ ഇവിടെ റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നു. ജൂണ്‍ 27ന് വിന്‍ഡീസിനെതിരേയും ഇന്ത്യക്കിവിടെ മത്സരമുണ്ട്.

ദ ഓവല്‍, ലണ്ടന്‍

ലോഡ്‌സില്‍നിന്ന് 13 മൈല്‍ അകലെയാണ് ഓവല്‍. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ഒന്നാണിത്. സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ ടെസ്റ്റ് മത്സരം നടന്നത് ഓവലിലാണ്. ആഷസ് പരമ്പരയിലെ അവസാന മത്സരങ്ങള്‍ നടക്കുന്ന് ഇവിടെയാണ്. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരമായ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടം ഓവലിലാണ്. ജൂണ്‍ ഒമ്പതിലെ ഇന്ത്യ-ഓസ്‌ട്രേലിയ റൗണ്ട് റോബിന്‍ മത്സരവും ഓവലിലാണ്.

റോസ് ബൗള്‍, സതാംപ്ടണ്‍

ഹാംഷയര്‍ കൗണ്ടിയുടെ ഹോം സ്‌റ്റേഡിയമായ റോസ്ബൗള്‍ 2001ലാണ് തുറന്നത്. ഈ ലോകകപ്പിലാണ് റോസ് ബൗള്‍ ആദ്യമായി ലോകകപ്പ് മത്സരത്തിനു വേദിയാകുന്നത്. ജൂണ്‍ അഞ്ചിന്് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് റോസ് ബൗള്‍ ലോകകപ്പില്‍ അരങ്ങേറുന്നത്. റോസ് ബൗളിലേത് റണ്ണൊഴുകുന്ന ഗ്രൗണ്ടാണ്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇവിടെ വന്‍ സ്‌കോര്‍ പിറന്നിരുന്നു. ഈ ലോകകപ്പില്‍ അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുന്നുണ്ട്. ജൂണ്‍ 22ന് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരവും ഇവിടെയാണ്.

കൗണ്ടി ഗ്രൗണ്ട്, ടോണ്ടന്‍

ഇന്ത്യന്‍ ആരാധകര്‍ക്ക് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ തക്ക വിരുന്ന നല്കിയ ഗ്രൗണ്ടാണ് ടോണ്ടനിലെ കൗണ്ടി ഗ്രൗണ്ട്. 1999 ലോകകപ്പില്‍ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ശ്രീലങ്കന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയതിവിടെയാണ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 318 റണ്‍സിന്‍റെ അക്കാലത്തെ റിക്കാര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കി. ഗാംഗുലി 183 റണ്‍സും ദ്രാവിഡ് 153 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 373 റണ്‍സ് എടുത്തു. അതായിരുന്ന ടോണ്ടനിലെ അവസാന ഏകദിനം. ഇത്തവണ മൂന്നു മത്സരങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യക്കു ലീഗ് മത്സരങ്ങളൊന്നുമില്ല.

ട്രെന്‍റ് ബ്രിഡ്ജ്, നോട്ടിംഗ്ഹാം

1841ല്‍ ഗ്രൗണ്ട് തുറന്നു. 1974ലാണ് ട്രെന്‍റ് ബ്രിഡ്ജില്‍ ആദ്യ ഏകദിനം നടന്നത്. 1975ലെ ആദ്യ ലോകകപ്പ് മുതല്‍ ഇവിടെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണ റൗണ്ട് റോബിനിലെ അഞ്ച് മത്സരങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ജൂണ്‍ 13ന് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഇവിടെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.