ജോക്കോവിച്ചും നദാലും ക്വാര്‍ട്ടറില്‍; ഫെഡറര്‍ക്കു പരിക്ക്
ജോക്കോവിച്ചും നദാലും ക്വാര്‍ട്ടറില്‍; ഫെഡറര്‍ക്കു പരിക്ക്
Friday, May 17, 2019 11:33 PM IST
റോം: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഇറ്റാലിയന്‍ ഓപ്പൺ ടെന്നീസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജര്‍മനിയുടെ ഫിലിപ് കോഷല്‍ചെര്‍ബെറെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. 6-3, 6-0ന്‍റെ അനായാസ ജയമാണ് ലോക ഒന്നാം നമ്പര്‍ നേടിയത്. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് ജോക്കോവിച്ചിന്‍റെ എതിരാളി.

രണ്ടാം റാങ്ക് റഫേല്‍ നദാല്‍ അനായാസ ജയത്തോടെയാണ് ക്വാര്‍ട്ടറിലെത്തിയത്. നിലവിലെ ചാമ്പ്യനായ നദാല്‍ 6-1, 6-0ന് ജോര്‍ജിയയുടെ നികോളോസ് ബേസിലാഷ് വിലിയെ തോല്‍പ്പിച്ചു. എട്ട് തവണ നദാല്‍ ഇറ്റാലിയന്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്.

ക്വാര്‍ട്ടറിലെത്തിയ ലോക മൂന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വലതുകാലിനേറ്റ പരിക്കിനെത്തുടന്ന് മത്സരത്തിനു മുമ്പ് ടൂര്‍ണമെന്‍റില്‍നിന്നു പിന്മാറി. ക്വാര്‍ട്ടറില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസായിരുന്നു എതിരാളി. മൂന്നാം റൗണ്ടില്‍ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ക്വാര്‍ട്ടറിലെത്തിയത്. 2-6, 6-4, 7-6(9-7)നായിരുന്നു ജയം. 2015നുശേഷം ഫ്രഞ്ച് ഓപ്പണു തിരിച്ചുവരാന്‍ നോക്കുന്ന ഫെഡറര്‍ക്കു തിരിച്ചടിയായിരിക്കുകയാണ് പരിക്ക്.


ക്വിറ്റോവ പുറത്ത്; പ്ലീഷ്‌കോവ സെമിയില്‍

വനിതാ സിംഗിള്‍സില്‍ മത്സരത്തിനിടെ പരിക്കേറ്റ പെട്ര ക്വിറ്റോവ പുറത്തായി. മൂന്നാം റൗണ്ടില്‍ മരിയ സകാരിക്കെതിരേയുള്ള മത്സരത്തിനിടെയാണ് ക്വിറ്റോവയ്ക്കു പരിക്കേറ്റത്. 5-7, 7-5, 4-0ന് ക്വിറ്റോവ പിന്നില്‍നില്‍ക്കേണ് പിന്മാറിയത്.

ആദ്യ സെറ്റ് നഷ്ടമായ കരോളിന പ്ലീഷ്‌കോവ രണ്ടും മൂന്നും സെറ്റുകളിലെ അനായാസ ജയത്തോടെ സെമി ഫൈനലിലെത്തി. പ്ലീഷ്‌കോവ 6-7(5-7), 6-2, 6-2ന് വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.