ട്രിപ്പിളടിക്കാന്‍ മാഞ്ചസ്റ്റർ സിറ്റി
ട്രിപ്പിളടിക്കാന്‍ മാഞ്ചസ്റ്റർ സിറ്റി
Friday, May 17, 2019 11:33 PM IST
ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ കിരീടമടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി തയാറെടുക്കുന്നു. അതിനായി പെപ് ഗാര്‍ഡിയോളയുടെ ടീമിന് ഒരു ജയം മാത്രം മതി. ഇന്ന് വെംബ്ലിയില്‍ സിറ്റി എഫ്എ കപ്പ് ഫൈനലില്‍ വാറ്റ്ഫര്‍ഡിനെ നേരിടും. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്ലബ് ഫുട്‌ബോള്‍ നോക്കൗട്ട് ടൂര്‍ണമെന്‍റായ എഫ്എ കപ്പിന്‍റെ 138-ാമത്തെ ഫൈനലിനാണ് ഇംഗ്ലണ്ടിന്‍റെ പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ സിറ്റിയും വാറ്റ്ഫര്‍ഡും ഏറ്റുമുട്ടുന്നത്.

ഈ സീസണില്‍ ലീഗ് കപ്പും പ്രീമിയര്‍ ലീഗും നേടിക്കഴിഞ്ഞ സിറ്റിക്ക് ചരിത്രം കുറിക്കാന്‍ ഒരു കിരീടം കൂടി മതി. എഫ്എ കപ്പ് നേടിയാല്‍ സിറ്റി ആദ്യമായി ഇംഗ്ലണ്ടിലെ മൂന്നു പ്രധാന കിരീടത്തിൽ ഈ സീസണില്‍ മുത്തമിടും. ട്രിപ്പിള്‍ കിരീട നേട്ടം ഗാര്‍ഡിയോള ബാഴ്‌സലോണയില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് സിറ്റിയിലും ആവര്‍ത്തിക്കാനുള്ള അവസരമാണ് മുന്‍ ബാഴ്‌സലോണ പരിശീലകനു ലഭിച്ചരിക്കുന്നത്. പെപ്പിന് ഈ നേട്ടം കൈവരിക്കാനായില്‍ ഏറ്റവും പഴക്കമുള്ള ക്ലബ് ടൂര്‍ണമെന്‍റ് കിരീടത്തില്‍ മുത്തംവയ്ക്കാം. സീസണു മുമ്പുള്ള കമ്യൂണിറ്റിഷീല്‍ഡ് സിറ്റിക്കായിരുന്നു.

അഞ്ച് തവണ സിറ്റി എഫ്എ കപ്പ് നേടിയിട്ടുണ്ട്. 2011ലാണ് അവസാനമായി ചാമ്പ്യന്മാരായത്. അന്ന് റോബര്‍ട്ടോ മാന്‍സിനിയായിരുന്നു പരിശീലകന്‍. ഈ സീസണില്‍ റോട്ടര്‍ഹാം, ബേണ്‍ലി, ന്യൂപോര്‍ട്ട്, സ്വാന്‍സി, ബ്രൈറ്റന്‍ ടീമുകളെ തോല്‍പ്പിച്ചാണ് സിറ്റി ഒരിക്കല്‍ക്കൂടി ഫൈനലിലെത്തിയത്.

സിറ്റിയെ കാത്തിരിക്കുന്ന ഈ നേട്ടം തടയാന്‍ പ്രീമിയര്‍ ലീഗില്‍ 11-ാം സ്ഥാനക്കാരായ വാറ്റ്ഫര്‍ഡിനു കഴിയുമോയെന്നു മാത്രമേ അറിയേണ്ടു. നിലവിലെ ഫോമില്‍ സിറ്റി അനായാസം ജയിക്കുമെന്നാണ് കരുതുന്നത്. ആദ്യമായി ഒരു പ്രധാന കിരീടമാണ് വാറ്റ്ഫര്‍ഡ് ലക്ഷ്യമിടുന്നത്. അത് മാഞ്ചസ്റ്റര്‍ സിറ്റിയെപ്പോലെ കരുത്തരെ തോല്‍പ്പിച്ചിട്ടാണെങ്കില്‍ അവരുടെ പേര് ഉയരും. 1984ല്‍ വാറ്റ്ഫര്‍ഡ് ഈ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ എവര്‍ട്ടണോട് 2-0ന് തോറ്റു.


ജാവി ഗ്രാസിയയുടെ കീഴില്‍ വാറ്റ്ഫര്‍ഡിന് ഇതു മികച്ചൊരു പ്രീമിയര്‍ ലീഗ് സീസണായിരുന്നു. എന്നാല്‍ അവസാനം തുടര്‍ച്ചയായി മൂന്നു തോല്‍വികളാണ് അവരെ ലീഗിലെ 11-ാമതെത്തിച്ചത്. വാറ്റ്ഫര്‍ഡിനു വെംബ്ലിയില്‍ മികച്ച റിക്കാര്‍ഡല്ല ഉള്ളത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് വാറ്റ്ഫര്‍ഡ് ഫൈനലിലെത്തിയത്. വെംബ്ലിയില്‍ നടന്ന സെമി ഫൈനലില്‍ വൂള്‍വ്‌സിനോട് 2-0ന് പിന്നില്‍നിന്നശേഷം മൂന്നു ഗോളടിച്ച് ജയിക്കുകയായിരുന്നു. വാറ്റ്ഫര്‍ഡിനെ നിസാരരായി കാണാനാവില്ല. ഒത്തിണക്കമുള്ള ടീമാണ് അവരുടേത്. സെറ്റ്പീസുകളില്‍ വാറ്റ്ഫര്‍ഡ് മികവ് പുലര്‍ത്തുണ്ട്. ശാരീരികമായ കരുത്തും അവര്‍ക്കുണ്ട്. സിറ്റിയെക്കാള്‍ സമ്മര്‍ദമില്ലാതെ കളിക്കാനാകുമെന്നതാണ് അവരുടെ മത്സരത്തെ അനായാസമാക്കുന്നത്. അതുകൊണ്ട് തന്നെ സിറ്റിയെ തോല്‍പ്പിക്കാനുള്ള കെല്‍പ്പ് വാറ്റ്ഫര്‍ഡ് പുറത്തെടുക്കും.

ഇന്നത്തെ മത്സരത്തില്‍ സിറ്റിക്ക് ജയിക്കാനായാല്‍ ഒരു സീസണില്‍ 50 ജയം നേടുന്ന ആദ്യ ടീമാകും. 2010നുശേഷം പ്രീമിയര്‍ ലീഗും എഫ്എ കപ്പും നേടുന്നതും ആദ്യമാകും.

പ്രധാന കളിക്കാരെല്ലാം ആരോഗ്യവാന്മാരാണെന്ന കാര്യമാണ് ഗാര്‍ഡിയോളയ്ക്ക് ആശ്വാസം. പരിക്കില്‍നിന്നും മോചിതനായ കെവിന്‍ ഡി ബ്രുയിനും ഫെര്‍ണാണ്ടീഞ്ഞോയും ഇന്നു കളിച്ചേക്കും. സെര്‍ജിയോ അഗ്വേറോ, ലെറോയ് സേന്‍, റഹീം സ്‌റ്റെര്‍ലിംഗ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവര്‍ ഫോമിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.