തല ഉയരട്ടെ...
തല ഉയരട്ടെ...
Sunday, May 19, 2019 12:26 AM IST
ലോക ക്രിക്കറ്റിൽ ബാറ്റുകൊണ്ട് തന്‍റെ ഇരിപ്പിടം എവിടെയാണെന്ന് ഇതിനോടകം കാണിച്ചുതന്നവനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അതുകൊണ്ടുതന്നെ ഐസിസിയുടെ മൂന്ന് പുരസ്കാരങ്ങളും ഒറ്റയടിക്ക് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

എന്നാൽ, ഐപിഎൽ ട്വന്‍റി-20യിൽ കോഹ്‌ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വെള്ളം കുടിച്ചപ്പോൾ വിമർശകർ പത്തിയുയർത്തി. ഐപിഎലിൽ കോഹ്‌ലി ക്യാപ്റ്റൻ എന്ന നിലയിൽ തികഞ്ഞ പരാജയമാണെന്ന് നാനാദിക്കുകളിൽനിന്ന് ആക്ഷേപമുയർന്നു. ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രിയാണ് കോഹ്‌ലിയെ പ്രതിരോധിക്കാൻ മുൻപന്തിയിൽ എത്തിയത്. ഐപിഎലിൽ എം.എസ്. ധോണിയും രോഹിത് ശർമയും ക്യാപ്റ്റൻ എന്ന നിലയിൽ കാണിക്കുന്ന പ്രഭാവം കോഹ്‌ലിക്ക് സാധിക്കുന്നില്ലെന്നത് വിമർശനങ്ങൾക്ക് മൂർച്ച നല്കി. പന്ത്രണ്ടാം എഡിഷൻ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്പോഴും കോഹ്‌ലി എന്ന ക്യാപ്റ്റനിലേക്കാണ് ഏവരുടെയും കണ്ണുകൾ.

ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരന്പര നേടിയ ക്യാപ്റ്റനാണ് കോഹ്‌ലി. അതുകൊണ്ടുതന്നെ ഈ ലോകകപ്പിൽ മാജിക് കാണിക്കാൻ കോഹ്‌ലി എന്ന ക്യാപ്റ്റനു സാധിച്ചേക്കും. എന്നാൽ, കളി ഗതി മാറ്റിമറിക്കാൻ സാധിക്കുമെന്ന് ആശങ്കയേതുമില്ലാതെ ചൂണ്ടിക്കാണിക്കാൻ പറ്റിയ താരങ്ങളുടെ അഭാവം കോഹ്‌ലിക്കു തലവേദന സൃഷ്ടിക്കും. ഹാർദിക് പാണ്ഡ്യയെയാണ് ഇന്ത്യ ഇക്കാര്യത്തിൽ സാകൂതം വീക്ഷിക്കുന്നത്. ഐപിഎലിലെ പ്രകടനം ഹാർദിക് തുടർന്നാൽ ഇന്ത്യക്ക് ബ്രിട്ടൻ കീഴടക്കാനാകും.

ക്യാപ്റ്റന്‍റെ തന്ത്രം...

ടീം ഗെയിമാണ് വിജയത്തിന് ആധാരമെങ്കിലും ലോകകപ്പ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിലുൾപ്പെടെ ക്യാപ്റ്റന്‍റെ നിർണായക തീരുമാനം ബിസിസിഐ ചെവിക്കൊണ്ടിട്ടുണ്ട്. ഋഷഭ് പന്ത് എന്ന യുവതാരം ഐപിഎലിൽ തകർത്തടിക്കുന്പോഴും തലമുതിർന്ന ദിനേശ് കാർത്തിക്കിനെ ടീമിലെത്തിച്ചത് അതിനുദാഹരണമാണ്.

കീറാമുട്ടിയായി ശേഷിക്കുന്ന പ്രശ്നമാണ് ഇന്ത്യയുടെ നാലാം നന്പർ ബാറ്റ്സ്മാൻ ആരാകും എന്നത്. പരിക്ക് ഭേദമായി കേദാർ ജാദവ് തിരിച്ചെത്തുന്നു എന്നത് ഇന്ത്യക്ക് ആശാവഹമാണ്. ബാറ്റിംഗും ഫീൽഡിംഗും ബൗളിംഗും (മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദിന്‍റെ ഭാഷയിൽ ത്രീ ഇൻ വണ്‍) ഒന്നുപോലെ വഴങ്ങുമെന്ന മുഖവുരയോടെ ടീമിലുള്ള വിജയ് ശങ്കറിനെയാണ് നാലാം നന്പറായി വാഴ്ത്തിയിരിക്കുന്നത്.


മൂന്ന് പേസർമാരും ഒരു എക്സ്ട്രാ ഓൾ റൗണ്ടറുമാണോ അവസാന ഇലവനിൽ കളിക്കേണ്ടത്... സ്പിന്നർമാരായ കുൽദീപിനെയും ചാഹലിനെയും ഇറക്കണോ അതോ അതിൽ ഒരാളെ മതിയോ, എങ്കിൽ അതാര്... തുടങ്ങിയ പല ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ക്യാപ്റ്റൻ കോഹ് ലിതന്നെയാണ്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ രണ്ട് സ്പിന്നർമാരെ ഇറക്കിയും ചേതേശ്വർ പൂജാരയെ ഒഴിവാക്കിയുമെല്ലാം കോഹ്‌ലിയെന്ന ക്യാപ്റ്റൻ വിമർശനചൂടേറ്റിരുന്നു.
ഓസ്ട്രേലിയ ഇന്ത്യയിൽ എത്തി ഏകദിന പരന്പര സ്വന്തമാക്കിയതിനുശേഷമാണ് മെൻ ഇൻ ബ്ലൂ ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്നത്. പരന്പരയിൽ മുന്നിൽനിന്നശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഏകദിന പരന്പര നേടിയെത്തിയ വിരാട് കോഹ്‌ലിയുടെ സംഘത്തിന്‍റെ മുഖമടച്ച് ലഭിച്ച പ്രഹരമായിരുന്നു അത്.

ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിയുടെ തന്ത്രങ്ങൾ എത്രമാത്രം തിളക്കമുള്ളതാണെന്നത് ആശ്രയിച്ചാകും ഇന്ത്യയുടെ പ്രയാണം. ലോകകപ്പിൽ കോഹ്‌ലി ഇന്ത്യയെ നയിക്കുന്നത് ആദ്യമാണ്. 1983, 2011 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് ലോക കിരീടമെത്തിക്കാൻ കോഹ്‌ലി എന്ന ക്യാപ്റ്റൻ പ്രാപ്തനാണോ എന്നതിനായാണ് ക്രിക്കറ്റ് ലോകത്തിന്‍റെ കാത്തിരിപ്പ്. ലോകകപ്പിലെ ലീഗ് റൗണ്ടിനിടെ കോഹ്‌ലി 11,000 ഏകദിന റണ്‍സ് കടക്കുമെന്നും തന്‍റെ 41 സെഞ്ചുറിയെന്നത് വർധിപ്പിക്കുമെന്നുമെല്ലാം ഉറച്ച് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിലെ ക്യാപ്റ്റന്‍റെ തന്ത്രങ്ങൾക്കായി ഉറ്റുനോക്കുന്നത്. കാരണം, ഈ ലോകകപ്പോടെ എം.എസ്. ധോണിയെന്ന തന്ത്രജ്ഞന്‍റെ അഭാവം കോഹ്‌ലിയുൾപ്പെടെയുള്ളവർക്ക് കളത്തിൽ നേരിടേണ്ടിവരും.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.