ശുഭയാത്ര...
ശുഭയാത്ര...
Wednesday, May 22, 2019 12:18 AM IST
മുംബൈ: നൂറുകോടി സ്വപ്നങ്ങളും പേറി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്കു പറക്കും, 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനായി. ഐപിഎലിന്‍റെ തീച്ചൂളയിൽനിന്നിറങ്ങി ഉല്ലാസ ദിനങ്ങൾ ആഘോഷിച്ച് മനസ് ശാന്തമാക്കിയാണ് ടീം അംഗങ്ങൾ യാത്രയ്ക്കൊരുങ്ങുന്നത്. ഉല്ലാസയാത്രകൾക്കും വീട്ടുകാരുടെ സാമീപ്യങ്ങൾക്കുംശേഷം ഇന്നലെയാണ് ടീം അംഗങ്ങൾ മുംബൈയിൽ തിരിച്ചെത്തിയത്.

ടീം ഇന്ത്യയുടെ യാത്രയ്ക്കു മുന്പ് ഇന്നലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും മാധ്യമങ്ങൾക്കു മുന്നിലെത്തി. നാലാം നന്പറിലെ പ്രശ്നങ്ങളും കേദാർ ജാദവിന്‍റെ പരിക്കും ഐപിഎലിൽ കുൽദീപ് യാദവിന്‍റെ നിറംമങ്ങിയ പ്രകടനവുമെല്ലാം കോഹ്‌ലിക്കും രവിശാസ്ത്രിക്കുംനേരേ ചോദ്യശരങ്ങളായി. മൂന്ന് ലോകകപ്പ് കളിച്ച പരിചയം കോഹ്‌ലിക്കുണ്ടെങ്കിലും ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്‍റെ ആദ്യ പോരാട്ടമാണിത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ, 25ന് ന്യൂസിലൻഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. 1983നും 2011നും ശേഷം മൂന്നാം തവണയും ലോക കിരീടം ഇന്ത്യയിലേക്ക് വരുന്നതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

ഇത്തവണത്തെ ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിലാണ്. ഗ്രൂപ്പ് ആയി ടീമുകളെ തിരിക്കാതെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. 1992 ലോകകപ്പിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ലോക പോരാട്ടം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുന്നത്.

‘സമ്മർദം അതിജീവിക്കുക ഏറെ പ്രധാനം’

മുംബൈ: ലോകകപ്പിൽ സമ്മർദം അതിജീവിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മികച്ച കളികാഴ്ചവയ്ക്കുക മാത്രമാണ് ലോകകപ്പിൽ ചെയ്യാൻ സാധിക്കുക. അതിനായാണ് ടീം പുറപ്പെടുന്നത്. അങ്ങനെയെങ്കിൽ മത്സര ഫലം നമ്മൾക്ക് അനുകൂലമാകും - ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ കോഹ്‌ലി പറഞ്ഞു.

സാഹചര്യങ്ങളേതാണെങ്കിലും സമ്മർദത്തെ അതിജീവിക്കുകയാണ് ആവശ്യം. ബൗളർമാരെല്ലാവരും ഉന്മേഷത്തിലാണ്. ആരും ക്ഷീണിതരല്ല. എല്ലാ ടീമുകളുമായും റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരമുള്ളത് ലോകകപ്പിനെ വെല്ലുവിളി നിറഞ്ഞതാക്കുന്നു- കോഹ്‌ലി പറഞ്ഞു.

ഐപിഎലിൽ മോശം പ്രകടനത്തെത്തുടർന്ന് കുൽദീപ് യാദവിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു. കുൽദീപും യുസ് വേന്ദ്ര ചാഹലും ടീമിലെ ബൗളിംഗ് യൂണിറ്റിലെ രണ്ട് പ്രധാന തൂണുകളാണെന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ലോകകപ്പിൽ മത്സരങ്ങൾതമ്മിൽ ഇടവേളയുള്ളത് മതിയായ വിശ്രമം ലഭിക്കാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിവിനൊത്തു കളിച്ചാൽ കിരീടം; ധോണി നിർണായകം: രവിശാസ്ത്രി

ഇന്ത്യൻ ടീം തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താൽ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് പരിശീലകൻ രവിശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് പ്രധാനം. പിച്ചുകൾ ഫ്ളാറ്റ് ആയിരിക്കാനാണ് സാധ്യത. പരിചയ സന്പന്നരുടെ നിരയാണ് ഇന്ത്യക്കുള്ളത്. ഓരോരുത്തരും കഴിവുറ്റവർതന്നെ- രവിശാസ്ത്രി പറഞ്ഞു.

ഈ ലോകകപ്പിൽ ആരും ഫേവറിറ്റുകൾ അല്ല. ഒരു ടീമിനെക്കുറിച്ച് മാത്രം ചിന്തിക്കുക സാധ്യവുമല്ല. ടൂർണമെന്‍റിലുടനീളം തീക്ഷ്ണമായി മുന്നോട്ടുപോകുകയാണ് ആവശ്യമെന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

എം.എസ്. ധോണിയുടെ സാന്നിധ്യം നിർണായകമാണെന്നും കിരീടം നേടുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് വലുതായിരിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി. വിക്കറ്റ് കീപ്പർ എന്ന നിലയിലും ആശയവിനിമയത്തിന്‍റെ കാര്യത്തിലും നിർണായക തീരുമാനമെടുക്കുന്നതിലും ധോണി അസാമാന്യ പ്രതിഭയാണ്. മത്സരം വഴിതിരിച്ചുവിടാനുള്ള ധോണിയുടെ കഴിവ് ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും രവിശാസ്ത്രി പറഞ്ഞു.

നാലാം നന്പറാകാൻ തയാർ: വിജയ് ശങ്കർ

മുംബൈ: ആക്രമണ ബാറ്റ്സ്മാനാണെന്നും ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ അതു മുതലാക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായ വിജയ് ശങ്കർ. നാലാം നന്പറിൽ ബാറ്റ് ചെയ്യാൻ തയാറാണെന്നും ഏതുവെല്ലുവിളിയേറ്റെടുക്കാനും മാനസികമായി തയാറായിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർണായകമായ നാലാം നന്പർ സ്ഥാനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഏഴ്, എട്ട് സ്ഥാനത്തുപോലും ഇറങ്ങേണ്ടിവന്നാലും അതൊരു പ്രശ്നമല്ല. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള ഒരുക്കമാണ് നടത്തിയത് - ഓൾ റൗണ്ടർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.