ഞെട്ടി, ഞെട്ടറ്റില്ല; ഇന്ത്യക്ക് അഫ്ഗാനെതിരേ 11 റൺസ് ജയം
ഞെട്ടി, ഞെട്ടറ്റില്ല; ഇന്ത്യക്ക് അഫ്ഗാനെതിരേ  11 റൺസ് ജയം
Sunday, June 23, 2019 12:14 AM IST
സതാംപ്ടണ്‍: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫേവറിറ്റുകളായ ഇന്ത്യ അഫ്ഗാനെതിരായ പോരാട്ടത്തിൽ ഞെട്ടിയെങ്കിലും ഞെട്ടറ്റു വീണില്ല. അവസാന ഓവർവരെ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യ 11 റണ്‍സിന്‍റെ ജയം നേടി. അവസാന ഓവറിൽ 16 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനെ ഹാട്രിക്ക് വിക്കറ്റ് നേട്ടത്തിലൂടെ മുഹമ്മദ് ഷാമിയാണ് തോൽവിയിലേക്ക് തള്ളിവിട്ടത്. റഹ്‌മത് ഷാ (36 റണ്‍സ്), ഹഷ്മത്തുള്ള (21 റണ്‍സ്) എന്നിവരുടെ നിർണായക വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മാൻ ഓഫ് ദ മാച്ച്.

ഇന്ത്യ കറങ്ങി വീണു

സ്പിന്നർമാർക്കു മുന്നിൽ ഇന്ത്യൻ ടീം കറങ്ങി വീഴുന്നതാണ് സതാംപ്ടണിലെ റോസ് ബൗളിൽ കണ്ടത്. ഓപ്പണിംഗ് ബൗളിംഗിന് എത്തിയ മുജീബ് ഉർ റഹ്‌മാൻ അഞ്ചാം ഓവറിൽ രോഹിത് ശർമയെ (10 പന്തിൽ ഒരു റണ്‍) പുറത്താക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. ഈ ലോകകപ്പിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഒരു സ്പിന്നർക്കു മുന്നിൽ മുട്ടുമടക്കിയത് ഇതാദ്യമാണ്. ഇന്ത്യൻ ടീമിന്‍റെ വിക്കറ്റ് ഈ ലോകകപ്പിൽ നേടുന്ന ആദ്യ സ്പിന്നറായി മുജീബ്. തുടർന്ന് നാല് വിക്കറ്റുകൾകൂടി അഫ്ഗാൻ സ്പിന്നർമാർ വീഴ്ത്തി. കെ.എൽ. രാഹുൽ (53 പന്തിൽ 30 റണ്‍സ്), വിരാട് കോഹ് ലി (63 പന്തിൽ 67 റണ്‍സ്), വിജയ് ശങ്കർ (41 പന്തിൽ 29 റണ്‍സ്), എം.എസ്. ധോണി (52 പന്തിൽ 28 റണ്‍സ്) എന്നിവരും സ്പിന്നർമാർക്കു മുന്നിൽ മുട്ടുകുത്തി.

വിരാട് കോഹ്‌ലി മാത്രമാണ് സ്ട്രൈക്ക് റേറ്റിൽ (106.35) മികവ് പുലർത്തിയത്. കോഹ്‌ലിക്കു പുറമേ കേദാർ ജാദവും (68 പന്തിൽ 52 റണ്‍സ്) ചെറുത്തുനിൽപ്പിലൂടെ അർധസെഞ്ചുറി നേടി. 47-ാം ഓവർ എറിയാനെത്തിയ റഷീദ് ഖാനെതിരേ ഒരു റണ്‍ പോലും എടുക്കാൻ കേദാറിനു സാധിച്ചില്ലെന്നതും ശ്രദ്ധേയം.

മൂന്ന് കൂട്ടുകെട്ടുകൾ

ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തിയത് കോഹ്‌ലി - രാഹുൽ, കോഹ്‌ലി - വിജയ് ശങ്കർ, എം.എസ്. ധോണി - കേദാർ ജാദവ് കൂട്ടുകെട്ടുകൾ ആയിരുന്നു. മികച്ച ഫോമിൽ ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടപ്പെട്ടത് ഇന്ത്യയുടെ താളം തെറ്റിച്ചു. തുടർന്ന് കോഹ്‌ലി - രാഹുൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 57 റണ്‍സ് നേടി. 60 പന്തിലായിരുന്നു അത്. റഹ്‌മത്ത് ഷായ്ക്കു മുന്നിൽ എൽബിഡബ്ല്യുവിലൂടെ പുറത്തായ വിജയ് ശങ്കർ മൂന്നാം വിക്കറ്റിൽ കോഹ്‌ലിക്കൊപ്പം 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ധോണിയും കേദാർ ജാദവും 84 പന്തിൽ 57 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു.


ക്ഷമ നശിച്ച ധോണി

അഫ്ഗാൻ സ്പിൻ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ക്ഷമ നശിച്ചാണ് ധോണി പുറത്തായത്. മുജീബ് ഉർ റഹ്‌മാന്‍റെയും റഷീദ് ഖാന്‍റെയും പന്തുകളിൽ തുടർച്ചയായി പരാജയപ്പെട്ട ധോണി സ്റ്റെപ് ഒൗട്ട് ചെയ്ത് കളിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. റഷീദ് ഖാന്‍റെ പന്തിലായിരുന്നു ധോണി സ്റ്റംപ്ഡ് ആയത്. ഏകദിന ചരിത്രത്തിൽ ധോണി സ്റ്റംപ്ഡ് ആകുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2011ൽ ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ആദ്യത്തേത്.

ഹാട്രിക്ക് ഷാമി, ബുംറ

മുഹമ്മദ് ഷാമിയുടെയും ബുംറയുടെയും പന്തുകളാണ് മത്സര ഗതി നിർണയിച്ചത്. ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്കാണ് 50-ാം ഓവർ എറിയാനെത്തിയ ഷാമി സ്വന്തമാക്കിയത്. 1987 ലോകകപ്പിൽ ചേതൻ ശർമ നേടിയശേഷം ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ ഹാട്രിക്കാണ്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം ഹാട്രിക്ക് പ്രകടനമാണ് ഇന്നലെ സതാംപ്ടണിൽ കണ്ടത്.

സ്കോർബോർഡ്

ടോസ്: ഇന്ത്യ

ഇന്ത്യ ബാറ്റിംഗ്: കെ.എൽ. രാഹുൽ സി ഹസ്റത്തുള്ള ബി നബി 30, രോഹിത് ബി മുജീബ് 1, കോഹ് ലി സി റഹ്‌മത് ഷാ ബി നബി 67, വിജയ് ശങ്കർ എൽബിഡബ്ല്യു ബി റഹ്‌മത് ഷാ 29, ധോണി സ്റ്റംപ്ഡ് ഇക്രം അലി ബി റഷീദ് ഖാൻ 28, കേദാർ ജാദവ് സി സബ് ബി ഗുൽബാദിൻ 52, ഹാർദിക് സി ഇക്രം അലി ബി അഫ്താബ് 7, ഷാമി ബി ഗുൽബാദിൻ 1, കുൽദീപ് നോട്ടൗട്ട് 1, ബുംറ നോട്ടൗട്ട് 1, എക്സ്ട്രാസ് 7, ആകെ 50 ഓവറിൽ എട്ടിന് 224.

വിക്കറ്റ് വീഴ്ച: 7/1, 64/2, 122/3, 135/4, 192/5, 217/6, 222/7, 223/8.
ബൗളിംഗ്: മുജീബ് ഉർ റഹ്മാൻ 10-0-26-1, അഫ്താബ് ആലം 7-1-54-1, ഗുൽബാദിൻ നബി 9-0-51-2, മുഹമ്മദ് നബി 9-0-33-2, റഷീദ് ഖാൻ 10-0-38-1, റഹ്‌മത്ത് ഷാ 5-0-22-1.

അഫ്ഗാനിസ്ഥാൻ ബാറ്റിംഗ്: റഹ്‌മത്തുള്ള സാസി ബി ഷാമി 10, ഗുൽബാദിൻ സി വിജയ് ബി ഹാർദിക് 27, റഹ്‌മത്ത് ഷാ സി ചാഹൽ ബി ബുംറ 36, ഹഷ്മത്തുള്ള ഷാഹിദി സി ആൻഡ് ബി ബുംറ 21, അസ്ഗർ ബി ചാഹൽ 8, മുഹമ്മദ് നബി സി ഹാർദിക് ബി ഷാമി 52, നജീബുള്ള സി ചാഹൽ ബി ഹാർദിക് 21, റഷീദ് ഖാൻ സ്റ്റംപ്ഡ് ധോണി ബി ചാഹൽ 14, ഇക്രം അലി നോട്ടൗട്ട് 7, അഫ്താബ് ആലം ബി ഷാമി 0, മുജീബ് ഉർ റഹ്‌മാൻ ബി ഷാമി 0, എക്സ്ട്രാസ് 17, ആകെ 49.5 ഓവറിൽ 213.

വിക്കറ്റ് വീഴ്ച: 20/1, 64/2, 106/3, 106/4, 130/5, 166/6, 190/7, 213/8, 213/9, 213/10.
ബൗളിംഗ്: ഷാമി 9.5-1-40-4, ബുംറ 10-1-39-2, ചാഹൽ 10-0-36-2, ഹാർദിക് 10-1-51-2, കുൽദീപ് 10-0-39-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.