ആവശ്യമുണ്ട്, പരിശീലകരെ
ആവശ്യമുണ്ട്, പരിശീലകരെ
Wednesday, July 17, 2019 12:18 AM IST
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പരാജയപ്പെട്ട ടീം ഇന്ത്യക്ക് പുതിയ പരിശീലക സംഘത്തെ അന്വേഷിച്ച് ബിസിസിഐ. മുഖ്യപരിശീലകൻ ഉൾപ്പെടെ ഏഴ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ നിലിവിലുള്ള പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ, പുതിയ പരിശീലകനെ കണ്ടെത്താൻ സമയം ആവശ്യമായതിനാൽ രവി ശാസ്ത്രിക്കും സംഘത്തിനും കരാർ 45 ദിവസത്തേക്ക് കൂടി ബിസിസിഐ നീട്ടുകയായിരുന്നു. നിലവിലുള്ള പരിശീലക സംഘത്തിന് ഓട്ടോമാറ്റിക്കായി റിക്രൂട്ട്മെന്‍റിലേക്ക് യോഗ്യത ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനമാണ് രവി ശാത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്‍റെ അവസാന പരന്പര. അതിനുശേഷം പുതിയ പരിശീലക സംഘത്തിനു കീഴിലായിരിക്കും ഇന്ത്യൻ ടീം ഇറങ്ങുക.

ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ അനിൽ കുംബ്ലെയ്ക്കെതിരേ പ്രക്ഷോഭമുയർന്നതിനെത്തുടർന്ന് 2017ലാണ് രവിശാസ്ത്രി മുഖ്യപരിശീലക സ്ഥാനത്ത് എത്തിയത്. 2014 മുതൽ 2016വരെ ഇന്ത്യയുടെ ക്രിക്കറ്റ് ഡയറക്ടർ ആയിരുന്നു അന്പത്തേഴുകാരനായ ശാസ്ത്രി. സഞ്ജയ് ബംഗാർ (ബാറ്റിംഗ്), ഭരത് അരുണ്‍ (ബൗളിംഗ്), രാമകൃഷ്ണൻ സിദ്ധാർഥ് (ഫീൽഡിംഗ്) എന്നിവരാണ് പരിശീലക സംഘത്തിൽ ഉള്ളത്.


യോഗ്യതകൾ മൂന്ന്

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി ബിസിസിഐ അറിയിച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 1. മുഖ്യപരിശീലകനായി അപേക്ഷിക്കുന്നവർ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ ചുരുങ്ങിയത് രണ്ട് വർഷം പരിശീലിപ്പിച്ചിരിക്കണം. അല്ലെങ്കിൽ എ ടീമിന്‍റെയോ ഐപിഎൽ ടീമിന്‍റെയോ അസോസിയേറ്റ് മെന്പറായി മൂന്ന് വർഷ പരിചയം വേണം. 2. അപേക്ഷകൻ 30 ടെസ്റ്റും 50 ഏകദിനവും ചുരുങ്ങിയത് കളിച്ചിരിക്കണം. 3. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർക്ക് 10 ടെസ്റ്റും 25 ഏകദിനവും കളിച്ച പരിചയം മതി, അപേക്ഷകർക്ക് 60 വയസിൽ കൂടാൻ പാടില്ല.

മുഖ്യ പരിശീലകൻ, ബാറ്റിംഗ് പരിശീലകൻ, ബൗളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ, ഫിസിയോതെറാപ്പിസ്റ്റ്, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷണൽ പരിശീലകൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എന്നീ സ്ഥാനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലോകകപ്പ് പരാജയത്തിനു പിന്നാലെ ട്രെയ്നർ ശങ്കർ ബസുവും ഫിസിയോ പാട്രിക് ഫർഹാർട്ടും ടീം വിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.