ആർച്ചറിനെ രൂക്ഷമായി വിമർശിച്ച് അക്തർ
ആർച്ചറിനെ രൂക്ഷമായി വിമർശിച്ച് അക്തർ
Monday, August 19, 2019 12:16 AM IST
രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ നാലാം ദിനം ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ബൗണ്‍സർ ഏറ്റു വിണ സംഭവത്തിൽ പന്ത് എറിഞ്ഞ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെതിരേ രൂക്ഷവിമർശനവുമായി പാക് മുൻ പേസർ ഷൊയ്ബ് അക്തർ.

ബൗണ്‍സറുകൾ ക്രിക്കറ്റിൽ സ്വാഭാവികമാണ്. അതുമൂലം താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ, അപ്പോൾ ബോൾ ചെയ്യുന്ന ആൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. പന്തുകൊണ്ടു വീണ കളിക്കാന്‍റെ അടുത്ത് ചെന്ന് കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. അത് ആർച്ചർ കാണിച്ചില്ല. പകരം സ്മിത്ത് വേദനയിൽ പുളഞ്ഞപ്പോൾ അവിടെ നിന്നു മാറിപ്പോവുകയാണ് ആർച്ചർ ചെയ്തത്- ട്വിറ്ററിലൂടെ അക്തർ വിമർശിച്ചു.


രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്‍റെ 77-ാം ഓവറിലായിരുന്നു സംഭവം. ആർച്ചർ എറിഞ്ഞ അതിവേഗ ബൗണ്‍സറുകളിലൊന്ന് സ്മിത്തിന്‍റെ കഴുത്തിൽ കൊണ്ട് അദ്ദേഹം പിച്ചിൽ വീഴുകയായിരുന്നു. സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കേയായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.