മാറഡോണ @ 60
മാറഡോണ @ 60
Thursday, October 29, 2020 11:54 PM IST
ഒരു കാലഘട്ടത്തിന്‍റെ മുഴുവന്‍ ആവേശമായിരുന്ന ഡിയേഗോ അര്‍മാന്‍ഡോ മാറഡോണയെന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന് ഇന്ന് 60 വയസ് പൂർത്തിയാകുന്നു. ഫുട്‌ബോള്‍ മൈതാനത്ത് അദ്ഭുതങ്ങള്‍ തീര്‍ത്ത താരമായിരുന്നു മാറഡോണ. അർജന്‍റീനയെ ഒറ്റയ്ക്ക് മുന്നില്‍ നിന്നു നയിച്ച് കിരീടത്തിലേക്കെത്തിച്ച താരം. 1960 ഒക്ടോബര്‍ 30ന് ജനിച്ച മാറ ഡോണ ഫുട്‌ബോളിന് സമ്മാനിച്ചത് മറക്കാനാവാത്ത നിരവധി നിമിഷങ്ങൾ.

1976 മുതല്‍ 1997 വരെ നീണ്ട ഫുട്‌ബോള്‍ കരിയറില്‍ പുല്‍മൈതാനത്ത് മാറഡോണയെന്ന ഇതിഹാസമൊരുക്കിയത് നിരവധി അദ്ഭുതങ്ങളാണ്. അര്‍ജന്‍റിനോസ് ജൂണിയേഴ്‌സിനായി കളി ആരംഭിച്ചതു മുതല്‍ ബൊക്ക ജൂണിയേഴ്‌സില്‍ അവസാന മത്സരം കളിക്കുന്നതുവരെ നീണ്ടുനിന്ന അദ്ഭുത നിമിഷങ്ങള്‍. നൂറ്റാണ്ടിന്‍റെ ഗോളും നാപ്പോളിയുടെ തലവര തന്നെ മാറ്റിമറിച്ച സീസണുകളിലെ ഗോളുകളുമെല്ലാം ഈ അദ്ഭുത നിമിഷങ്ങളില്‍ പെടുന്നവയാണ്.


1986ലെ ഫിഫ ലോകകപ്പിലേക്ക് അര്‍ജന്‍റീനയെ നയിച്ചത് മാറഡോണയായിരുന്നു. ആ ലോകകപ്പിലായിരുന്നു ദൈവത്തിന്‍റെ കൈയിലെ ഗോളും നൂറ്റാണ്ടിലെ ഗോളായി പിന്നീട് വാഴ്ത്തപ്പെട്ട ഗോളും പിറന്നത്. രണ്ടും ഇംഗ്ലണ്ടിനെതിരേ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു. 1979ലെ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലും മാറഡോണ അംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.