കോട്ടയം, പാലക്കാട് ചാന്പ്യന്മാർ
കോട്ടയം, പാലക്കാട് ചാന്പ്യന്മാർ
Friday, February 19, 2021 12:52 AM IST
തേഞ്ഞിപ്പലം: സംസ്ഥാന അത്‌ലറ്റിക് മീറ്റിന്‍റെ സീനിയർ വിഭാഗത്തിൽ കോട്ടയവും ജൂണിയർ വിഭാഗത്തിൽ പാലക്കാടും ചാന്പ്യന്മാരായി. ട്രയാത്തലണിലും 110 മീറ്റർ ഹർഡിൽസിലും രണ്ട് പുതിയ മീറ്റ് റിക്കാർഡുകളും പിറന്നു.

പത്തു സ്വർണവും 14 വെള്ളിയും എട്ടു വെങ്കലവുമടക്കം 206 പോയിന്‍റ് നേടിയാണ് കോട്ടയം സീനിയർ വിഭാഗം ചാന്പ്യന്മാരായത്. ജൂണിയർ വിഭാഗത്തിൽ 24 സ്വർണവും 24 വെള്ളിയും 20 വെങ്കലവും കരസ്ഥമാക്കിയായിരുന്നു പാലക്കാടിന്‍റെ കിരീടം. 482 പോയിന്‍റാണ് ഇവർക്കു ലഭിച്ചത്.

സീനിയർ വിഭാഗത്തിൽ പതിനൊന്നു സ്വർണം, എട്ടു വെള്ളി, ഒന്പത് വെങ്കലം എന്നിവയോടെ 174 പോയിന്‍റുമായി എറണാകുളം രണ്ടാം സ്ഥാനം നേടി. ആറു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടി 103 പോയിന്‍റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി.


ജൂണിയർ വിഭാഗത്തിൽ 441 പോയിന്‍റ് നേടി രണ്ടാമതെത്തിയ കോഴിക്കോട് 26 സ്വർണവും 16 വെള്ളിയും 22 വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ അണ്ടർ- 14 ട്രയാത്തലണിൽ കോട്ടയത്തിന്‍റെ അൽഫോണ്‍സ് ട്രീസാ ടെറിൻ, ആണ്‍കുട്ടികളുടെ അണ്ടർ- 18 110 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്‍റെ വി. മുഹമ്മദ് ഹനാൻ (13.97 സെക്കൻഡ്) എന്നിവരാണ് റിക്കാർഡിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.