ലിവർപൂളിനെ 3-3 സമനിലയിൽ തളച്ച ബ്രന്‍റ്ഫോർഡിന്‍റെ ഉജ്വല പോരാട്ടം
ലിവർപൂളിനെ 3-3 സമനിലയിൽ തളച്ച ബ്രന്‍റ്ഫോർഡിന്‍റെ ഉജ്വല പോരാട്ടം
Sunday, September 26, 2021 9:10 PM IST
ബ്രെന്‍റ്ഫോഡ്: പടിഞ്ഞാറൻ ലണ്ടനിൽ 1889ൽ രൂപംകൊണ്ട ഫുട്ബോൾ ക്ലബ്ബാണ് ബ്രെന്‍റ്ഫോഡ്. 131 വർഷം പഴക്കമുള്ള ബ്രെന്‍റ്ഫോഡ് പക്ഷേ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്നത് ആദ്യമായി. 74 വർഷത്തിനുശേഷമാണ് ക്ലബ് ഇംഗ്ലീഷ് മുൻനിര ലീഗിൽ കളിക്കുന്നതെന്നതും മറ്റൊരു വാസ്തവം.

പ്ലേ ഓഫിലൂടെയാണ് 2021-22 സീസണിലേക്കുള്ള പ്രീമിയർ ലീഗ് ടിക്കറ്റ് അവർ സ്വന്തമാക്കിയത്. തേനീച്ചകൾ എന്നറിയപ്പെടുന്ന ബ്രെന്‍റ്ഫോഡ് പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽവച്ച് ആഴ്സണലിനെ 2-0ന് തകർത്താണു വരവറിയിച്ചത്.

ഇപ്പോൾ ഇതാ കൊണ്ടും കൊടുത്തും തേനീച്ചക്കൂട്ടം സൂപ്പർ പോരാട്ടത്തിലൂടെ ലിവർപൂളിന്‍റെ വിജയമോഹം കെടുത്തി. മൂന്നു തവണ കുത്തേറ്റു കരൾവീക്കവുമായി ചെന്പട മഞ്ഞളിച്ചു. രണ്ടു തവണ പിന്നിലായെങ്കിലും തിരിച്ചടിച്ച ബ്രെന്‍റ്ഫോഡ് 3-3ന് ലിവർപൂളിനെ പിടിച്ചുകെട്ടി.

2016 ജനുവരിയിൽ നോർവിച്ചിനെതിരേ 5-4നു ജയിച്ചശേഷം ലിവർപൂൾ പ്രീമിയർ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന ഒരു ക്ലബ്ബിനെതിരേ മൂന്നോ അതിൽ അധികമോ ഗോൾ വഴങ്ങുന്നത് ഇതാദ്യമാണ്. അതേസമയം, 1947നുശേഷം ബ്രെന്‍റ്ഫോഡ് ഇംഗ്ലീഷ് മുൻനിര ലീഗിൽ 3+ ഗോൾ നേടുന്നതും ഇതാദ്യം.

ലീഗിൽ ആറ് മത്സരങ്ങളിൽനിന്നു രണ്ട് ജയവും മൂന്ന് സമനിലയുമുൾപ്പെടെ ഒന്പത് പോയിന്‍റുമായി ഒന്പതാം സ്ഥാനത്താണ് ബ്രെന്‍റ്ഫോഡ്. ഇത്രയും മത്സരങ്ങളിൽനിന്നു നാലു ജയവും രണ്ടു സമനിലയുമായി 14 പോയിന്‍റോടെ ലിവർപൂൾ ലീഗിന്‍റെ തലപ്പത്താണ്. മാഞ്ചസ്റ്റർ സിറ്റി (13), ചെൽസി (13), മാഞ്ചസ്റ്റർ യുണൈറ്റഡ് (13), എവർട്ടണ്‍ (13) എന്നിവയാണു യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ.


മറ്റു മത്സരങ്ങളിൽ എവർട്ടണ്‍ 2-0ന് നോർവിച്ച് സിറ്റിയെയും വെസ്റ്റ് ഹാം 2-1ന് ലീഡ്സ് യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ലെസ്റ്റർ സിറ്റിയും ബേണ്‍ലിയും 2-2നും വാറ്റ്ഫോഡും ന്യൂകാസിൽ യുണൈറ്റഡും 1-1നും സമനിലയിൽ പിരിഞ്ഞു. ലെസ്റ്ററിനായി രണ്ട് ഗോൾ അടിച്ചതും ഒരു സെൽഫ് അടിച്ചതും ജയ്മീ വാർഡിയായിരുന്നു.

ഈജിപ്ഷ്യൻ കിംഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി മുഹമ്മദ് സല 100 ഗോൾ തികച്ചു. 151 മത്സരങ്ങളിൽനിന്നാണ് ഈജിപ്ഷ്യൻ താരത്തിന്‍റെ ഗോൾ സെഞ്ചുറി. ലിവർപൂൾ ചരിത്രത്തിൽ ഏറ്റവും കുറവ് ഇപിഎൽ മത്സരങ്ങളിൽനിന്ന് 100 ഗോൾ നേടുന്ന താരമെന്ന നേട്ടവും സല സ്വന്തമാക്കി.

റോജർ ഹണ്ടിന്‍റെ (152 മത്സരങ്ങളിൽനിന്ന്) പേരിലുണ്ടായിരുന്ന റിക്കാർഡാണു സല തിരുത്തിയത്.
പ്രീമിയർ ലീഗിൽ ലിവർപൂളിനായി 100 ഗോൾ തികയ്ക്കുന്ന നാലാമനാണു സല. റോബീ ഫ്ളവർ (128 ഗോൾ), സ്റ്റീവൻ ജെറാർഡ് (120), മൈക്കിൾ ഓവൻ (118) എന്നിവരാണു മുന്പ് ഈ നേട്ടം കരസ്ഥമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.