ഇറ്റലിയെ കീഴടക്കി സ്പെയിൻ യുവേഫ നേഷൻസ് ഫൈനലിൽ
ഇറ്റലിയെ കീഴടക്കി സ്പെയിൻ യുവേഫ നേഷൻസ് ഫൈനലിൽ
Friday, October 8, 2021 1:19 AM IST
മിലാൻ: യൂറോ 2020 ചാന്പ്യന്മാരായ അസൂറികളെ ടോറസ് ഇടിച്ചുവീഴ്ത്തി. യുവേഫ നേഷൻസ് ലീഗ് സെമിയിൽ ഫെറാൻ ടോറസിന്‍റെ ഇരട്ട ഗോളിലൂടെ സ്പെയിൻ 2-1ന് ഇറ്റലിയെ കീഴടക്കി ഫൈനലിൽ. യൂറോ 2020 സെമിയിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെട്ടതിന്‍റെ കണക്കു തീർക്കൽകൂടിയായി സ്പെയിനിന് ഈ ജയം.

37 മത്സരങ്ങൾ നീണ്ട ഇറ്റലിയുടെ അപരാജിത ലോക റിക്കാർഡ് യാത്രയ്ക്കും ഇതോടെ അവസാനമായി. 28 ജയവും ഒന്പത് സമനിലയുമായിരുന്നു അസൂറികളുടെ 37 അപരാജിത യാത്രയിലുണ്ടായിരുന്നത്. കഴിഞ്ഞ 40 മത്സരങ്ങൾക്കിടെ ഒന്നിലധികം ഗോൾ അസൂറികൾ വഴങ്ങിയിരുന്നില്ലെന്നതും മറ്റൊരു വാസ്തവം.

1999നുശേഷം ഇറ്റലി സ്വന്തം മണ്ണിൽ നേരിട്ട ആദ്യ പരാജയവുമാണ്. 1999 സെപ്റ്റംബറിൽ ഡെന്മാർക്കിനോട് 3-2നു പരാജയപ്പെട്ടതായിരുന്നു ഇറ്റലിയുടെ ഇതിനു മുന്പത്തെ ഹോം തോൽവി.
ബെൽജിയം x ഫ്രാൻസ് സെമി ജേതാക്കളാണ് ഫൈനലിൽ സ്പെയിനിന്‍റെ എതിരാളി. ഇന്ത്യൻ സമയം ഞായർ രാത്രി 12.15നാണ് ഫൈനൽ.

ഒയർസബാൽ-ടോറസ്

ഇരുപത്തിനാലുകാരൻ മിഖേൽ ഒയർസബാലും ഇരുപത്തിയൊന്നുകാരൻ ഫെറാൻ ടോറസും ചേർന്നുള്ള കോന്പിനേഷനായിരുന്നു ലാ റോഹയുടെ വിജയം കുറിച്ച രണ്ട് ഗോളും സ്വന്തമാക്കിയത്. ഫെഡെറിക്കോ കിയേസയുടെ ഗോൾ ശ്രമം സ്പാനിഷ് ഗോളി ഉനയ് സിമോണ്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ടോറസിന്‍റെ ആദ്യ ഗോളെത്തിയത്.


ഇടത് വിംഗിലെ ഡീപ്പിൽനിന്ന് ഒയർസബാൽ നൽകിയ നെടുനീളൻ ക്രോസ് ഉജ്വലമായ കോണ്‍ടാക്റ്റിലൂടെ ഉയർന്നു ചാടി ടോറസ് വലയിലാക്കി. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങാൻ 10 മിനിറ്റ് ശേഷിക്കേയുണ്ടായ രണ്ട് നിർണായക നിമിഷങ്ങൾ ഇറ്റലിയുടെ വിധി നിർണയിച്ചു. 35-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽനിൽക്കേ ലോറെൻസോ ഇൻസീഞ്ഞെ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

42-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ ക്യാപ്റ്റൻ ലിയൊനാർഡൊ ബൊനൂച്ചി പുറത്തും. തൊട്ട് പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒയർസബാലിന്‍റെ മറ്റൊരു ഉജ്വല ക്രോസിൽ മിന്നൽ ഫിനിഷിംഗിലൂടെ ടോറസ് സ്പെയിനിന്‍റെ ലീഡ് 2-0 ആക്കി.

രണ്ടാം പകുതി പൂർണമായി 10 പേരായി ചുരുങ്ങിയ ഇറ്റലി, സ്പെയിനിന്‍റെ പാസിംഗ് ഗെയിമിനു മുന്നിൽ വിയർത്തു. എങ്കിലും 83-ാം മിനിറ്റിൽ കിയേസയുടെ പാസിൽനിന്ന് ലോറെൻസോ പെല്ലെഗ്രിനി അസൂറികളുടെ ആശ്വാസ ഗോൾ സ്വന്തമാക്കി.

11 പേരുള്ളപ്പോൾത്തന്നെ സ്പെയിനിന്‍റെ പൊസസിംഗ് ഗെയിമിനു മുന്നിൽ പിടിച്ചു നിൽക്കുക ശ്രമകരമായിരുന്നു. അപ്പോൾ അംഗബലം കുറഞ്ഞാലുള്ള കാര്യം പറയേണ്ടല്ലോ എന്നായിരുന്നു മത്സരശേഷം ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനിയുടെ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.