ബംഗളൂരു എഫ്സിക്ക് വിജയത്തുടക്കം
ബംഗളൂരു എഫ്സിക്ക് വിജയത്തുടക്കം
Sunday, November 21, 2021 12:06 AM IST
ബാംബോലിം: ഐഎസ്എൽ ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ബംഗളൂരു എഫ്സിക്ക് വിജയത്തുടക്കം. എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗളൂരു 4-2ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഈ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആറ് ഗോൾ പിറന്നെന്നതാണ് ശ്രദ്ധേയം. എടികെ മോഹൻ ബഗാൻ x കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിലും ആറ് ഗോൾ പിറന്നു.

ബംഗളൂരു x നോർത്ത് ഈസ്റ്റ് മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോൾ വലയിലായി. 14-ാം മിനിറ്റിൽ ക്ലെയ്ടണ്‍ സിൽവയിലൂടെ ബംഗളൂരു ലീഡ് നേടി. എന്നാൽ, 17-ാം മിനിറ്റിൽ ദേഷോണ്‍ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് കടംവീട്ടി. 22-ാം മിനിറ്റിൽ മഷ്ഹൂർ ഷെരീഫിന്‍റെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി.


മത്യാസ് കൗറ്യൂറിലൂടെ (25’) വടക്കുകിഴക്കൻ ടീം വീണ്ടും ഒപ്പമെത്തി. ആദ്യ പകുതി അവസാനിക്കാറായപ്പോൾ ജയേഷ് റാണ (42’) ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ആ ലീഡ് വിടാതെ പിടിച്ച ബംഗളൂരു 82-ാം മിനിറ്റിൽ പ്രിൻസ് ഇബാരയിലൂടെ വിജയം 4-2ന് ആക്കി.

മത്സരത്തിൽ 69 ശതമാനവും പന്ത് കൈവശംവച്ചത് ബംഗളൂരുവായിരുന്നു. കോർണർ കിക്കിലും (2-1) ബംഗളൂരു മുന്നിട്ടുനിന്നു. എന്നാൽ, ഫൗൾ ചെയ്യുന്നതിലും (9-9) മഞ്ഞക്കാർഡ് വാങ്ങുന്നതിലും (1-1) ഇരു ടീമുകളും തുല്യത പാലിച്ചു.

ഇന്നു നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ജംഷഡ്പുരിനെ നേരിടും. കഴിഞ്ഞ സീസണിലെ നിരാശാജനകമായ ഐഎസ്എൽ അരങ്ങേറ്റത്തിനു പരിഹാരം കാണാനുള്ള തയാറെടുപ്പിലാണ് ഈസ്റ്റ് ബംഗാൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.