മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി
മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി
Tuesday, May 10, 2022 12:52 AM IST
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 52 റണ്‍സിനാണു മുംബൈ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 165 റണ്‍സ് നേടി. മറുപടി പറഞ്ഞ മുംബൈ 17.3 ഓവറിൽ 113 റണ്‍സിന് എല്ലാവരും പുറത്തായി.

22 വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്‍റെയും ഇത്രയും റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസലിന്‍റെയും ബൗളിംഗാണ് മുംബൈയെ തകർത്തത്. 43 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റണ്‍സ് നേടിയ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനാണ് മുംബൈ ടോപ് സ്കോറർ. രമണ്‍ദീപ് സിംഗ് (12), ടിം ഡേവിഡ് (13), കീറോണ്‍ പൊള്ളാർഡ് (15) എന്നിവരാണ് മുംബൈ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. നായകൻ രോഹിത് ശർമ (2) വീണ്ടും നിരാശപ്പെടുത്തി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും, ജസ്പ്രീത് ബുംറയുടെ ബൗളിംഗിനു മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നുപോയതോടെ കൂറ്റൻ സ്കോറിൽ എത്താൻ കഴിഞ്ഞില്ല. നാല് ഓവറിൽ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആന്ദ്രെ റസൽ, ഷെൽഡൻ ജാക്സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുംറ പുറത്താക്കിയത്.


24 പന്തിൽ 43 റണ്‍സെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റണ്‍സെടുത്ത നിതിഷ് റാണയുമാണു കോൽക്കത്തയുടെ ടോപ് സ്കോറർമാർ. ഓപ്പണർ അജിൻക്യ രഹാനെ 24 പന്തിൽ 25 റണ്‍സെടുത്തു പുറത്തായി. റിങ്കു സിംഗ് 19 പന്തുകൾ നേരിട്ട് 23 റണ്‍സുമായി പുറത്താകാതെനിന്നു. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ കോൽക്കത്തയെ ബാറ്റിംഗിനു വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.