‘അലന്പൻ’ കിർഗ്യോസിന്‍റെ എന്‍റർടെയ്ൻമെന്‍റ്
‘അലന്പൻ’ കിർഗ്യോസിന്‍റെ   എന്‍റർടെയ്ൻമെന്‍റ്
Monday, July 4, 2022 1:04 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ നിക് കിർഗ്യോസും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലുള്ള പോരാട്ടത്തിന് അകന്പടി സേവിച്ചത് വിവാദങ്ങൾ. സെന്‍റർ കോർട്ടിൽ അരങ്ങേറിയ ഇവരുടെ പോരാട്ടം കാണികൾക്ക് അരങ്ങായിരുന്നു എന്നതും മറ്റൊരു വസ്തുത. മത്സരത്തിൽ നാലാം സീഡായ സിറ്റിസിപാസിനെ 6-7 (2-7), 6-4, 6-3, 7-6 (9-7) എന്ന സ്കോറിനു കീഴടക്കി കിർഗ്യോസ് പ്രീക്വാർട്ടറിൽ കടന്നു.

അലന്പൻ കിർഗ്യോസ്

മത്സരശേഷം സിറ്റ്സിപാസ് ഓസ്ട്രേലിയൻ താരത്തെ വിശേഷിപ്പിച്ചത് അലന്പനും ദുഷ്ടലാക്കുള്ളവനും എന്നാണ്. അതിലേക്ക് സിറ്റ്സിപാസിനെ പ്രേരിപ്പിച്ചത് മത്സരത്തിനിടെ അരങ്ങേറിയ സംഭവങ്ങളും. എന്നാൽ, തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും സിറ്റ്സിപാസാണ് കോർട്ടിൽ മോശമായി പെരുമാറിയതും തന്‍റെ ശരീരം ലക്ഷ്യമാക്കി ഷോട്ട് എടുത്തതെന്നും കിർഗ്യോസ് തുറന്നടിച്ചു.


ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ സിറ്റ്സിപാസ് രണ്ടാം സെറ്റിനിടെ പന്ത് മനഃപൂർവം കാണികളുടെ നേർക്ക് അടിച്ചുവിട്ടു. പന്ത് കാണികളുടെ ദേഹത്ത് കൊള്ളാതിരുന്നത് ഭാഗ്യംകൊണ്ടായിരുന്നു. ഇതോടെ സിറ്റ്സിപാസിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി കിർഗ്യോസ് അന്പയറെ സമീപിച്ചു. മത്സരം തുടരില്ലെന്ന നിലപാടും കിർഗ്യോസ് എടുത്തു. എന്നാൽ, പന്ത് കാണികളുടെ ശരീരത്തിൽ കൊണ്ടില്ല എന്നതിനാൽ സിറ്റ്സിപാസിനെതിരേ കടുത്ത നടപടിക്ക് അന്പയർ മുതിർന്നില്ല. മത്സരത്തിനിടെ കിർഗ്യോസിന്‍റെ ദേഹത്ത് കൊള്ളാവുന്ന തരത്തിൽ ഷോട്ട് എടുത്തും സിറ്റ്സിപാസ് പ്രകോപിപ്പിച്ചു. ചൂടേറിയ പോരാട്ടത്തിനിടെ സെർവ് ചെയ്യാൻ കാണികളുടെ സമ്മതം ചോദിച്ചും കിർഗ്യോസ് ഗാലറിയിൽ ചിരിപടർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.