മൊഹാലി ട്വന്‍റി20യിൽ ഇന്ത്യക്ക് നാലു വിക്കറ്റ് തോൽവി
മൊഹാലി ട്വന്‍റി20യിൽ ഇന്ത്യക്ക് നാലു വിക്കറ്റ് തോൽവി
Tuesday, September 20, 2022 11:50 PM IST
മൊഹാലി: കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയിട്ടും ഇന്ത്യയെ ബൗളർമാർ കൈവിട്ടു; ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്‍റി20യിൽ ഇന്ത്യ പരാജയപ്പെട്ടത് നാലു വിക്കറ്റിന്.

ഹാർദിക് പാണ്ഡ്യ (30 പന്തിൽ 71*), സൂര്യകുമാർ യാദവ് (25 പന്തിൽ 46), കെ.എൽ. രാഹുൽ (35 പന്തിൽ 55) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സുകളുടെ മികവിൽ ഇന്ത്യ പടുത്തുയർത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കിനിൽക്കെ ഓസ്ട്രേലിയ മറികടന്നു. സ്കോർ: ഇന്ത്യ- 20 ഓവറിൽ 208/6; ഓസ്ട്രേലിയ- 19.2 ഓവറിൽ 211/6.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ ത്തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9 പന്തിൽ 11) വിരാട് കോഹ്‌ലി (2) യെയും നഷ്ടമായി. തുടർന്നായിരുന്നു ഇന്ത്യയെ കൈപിടിച്ചുകയറ്റിയ രാഹുൽ-സൂര്യകുമാർ കൂട്ടുകെട്ട്. ഇന്ത്യൻ സ്കോർ 100 കടത്തിയശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. നാലു ഫോറുകളും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് രണ്ടു ഫോറും നാലു സിക്സും പായിച്ചു.

അവസാന പന്തുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ 30 പന്തുകൾ നേരിട്ട് 71 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു സിക്സുകളും ഏഴു ഫോറുകളുമാണ് പാണ്ഡ്യ അടിച്ചത്. 25 പന്തുകളിൽ അർധസെഞ്ചുറി തികച്ച പാണ്ഡ്യ, അവസാന ഓവറിലെ അവസാന മൂന്നു പന്തുകൾ സിക്സർ പറത്തി ഇന്ത്യയെ 200 കടത്തി. ഓസ്ട്രേലിയയ്ക്കായി നേഥൻ എല്ലിസ് മൂന്നും ജോഷ് ഹെയ്സൽവുഡ് രണ്ടും വിക്കറ്റ് നേടി. കാമറൂണ്‍ ഗ്രീൻ ഒരു വിക്കറ്റ് നേടിയെങ്കിലും മൂന്നോവറിൽ 46 റണ്‍സ് വഴങ്ങി.


മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ ആരണ്‍ ഫിഞ്ച് (13 പന്തിൽ 22), കാമറൂണ്‍ ഗ്രീൻ (30 പന്തിൽ 61), സ്റ്റീവ് സ്മിത്ത് (24 പന്തിൽ 35) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സുകളുടെ മികവിൽ 11.2 ഓവറിൽ 122/2 എന്ന നിലയിൽ കുതിച്ചതാണ്.

എന്നാൽ അക്സർ പട്ടേലിന്‍റെ ബൗളിംഗ് മികവ് ഓസീസിനെ 145/5 എന്ന നിലയിൽ പിടിച്ചുകെട്ടി. പക്ഷേ, അവസാന ഓവറുകളിൽ മാത്യു വേഡ് (21 പന്തിൽ 45) നടത്തിയ കടന്നാക്രമണം ഇന്ത്യയിൽനിന്നു വിജയം തട്ടിയെടുക്കുകയായിരുന്നു. ഇന്ത്യക്കായി അക്സർ പട്ടേൽ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറ്റാർക്കും ബൗളിംഗിൽ തിളങ്ങാൻ കഴിഞ്ഞില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.