ദൈവത്തിന് സ്തുതി
ദൈവത്തിന് സ്തുതി
Monday, November 28, 2022 1:27 AM IST
എതിരാളികളാൽ മാർക്ക് ചെയ്യപ്പെടാതെ അയാൾ. 25 മീറ്റർ അകലെ ഗോൾവരയിൽ കോട്ടകെട്ടി മെക്സിക്കോയുടെ സൂപ്പർ ഗോളി ഗ്വില്ലർമോ ഒച്ചോവ. വലതുവിംഗിൽനിന്ന് ഏയ്ഞ്ചൽ ഡി മരിയയുടെ പാസ്. ലയണൽ മെസിയെന്ന മാന്ത്രികന്‍റെ കാലിൽ കൊരുത്ത് അതുനിന്നു. അപ്പോൾ ലുസൈൽ നിശ്ചലമായി; ഒപ്പം അതിനൊപ്പമുള്ള ലോകവും. ഗോളിനേക്കാൾ മനോഹരമോ ആ ആദ്യസ്പർശനം? ഒരൗണ്‍സെങ്കിലും അധികഭാരം കൊടുത്തിരുന്നെങ്കിൽ മെക്സിക്കൻ പ്രതിരോധനിര ലളിതമായി ആ പന്ത് പിടിച്ചെടുക്കുമായിരുന്നു. അതുണ്ടായില്ല.

ലോകം നിശ്ചലം

മെസിയുടെ ഇടംകാലിൽ പന്തെത്തുന്പോൾ ലോകം നിശ്ചലമാകുന്നത് എല്ലായ്പോഴും സംഭവിക്കാറുണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ 80,000 ജോഡി കണ്ണുകളും ഭൂമിയിലെ ഏറ്റവും മൂല്യമുള്ള ഇടംകാലിലേക്കു മാത്രമായി. ലോകത്തിന്‍റെ മറ്റിടങ്ങളിൽനിന്നായി കോടിക്കണ്ണുകളും ആ കാലിലേക്കു ചുരുങ്ങി. മെസിയുടെ കണ്ണാകട്ടെ, മുന്നിലുള്ള എണ്ണമറ്റ കാലുകളെയും ശരീരങ്ങളെയും വലയ്ക്കുതാഴെ കൈവിരിച്ച് ഭൂഗോളത്തെ കൈയിലൊതുക്കാൻ കാത്തുനിൽക്കുന്ന ഒച്ചോവയെയും കീഴടക്കി, പന്ത് പായിക്കാനൊരു വഴി തേടുന്ന തിരക്കിലും. ആ നോട്ടം ചെന്നുനിന്നത് വലയുടെ നിലംപറ്റെയുള്ള ഇടതുമൂലയിൽ. പിന്നെയെല്ലാം മാന്ത്രികത വഴിഞ്ഞൊഴുകുന്ന ആ ഇടംകാലിന് മെസി വിട്ടുകൊടുത്തു. ആ കാൽ ഇന്നുവരെ തന്നെ ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് ലോകത്തോട് ഉറക്കെ വിളിച്ചുപറയണമായിരുന്നു.

പിന്നെ, ഞൊടിയിടയിൽ ചെറുതായി ഒന്നിളകി ഇടംകാലുകൊണ്ടൊരു തഴുകൽ. ബോക്സിലെ പച്ചപ്പുല്ലിനെ ഉരഞ്ഞുരസി പന്ത് മുന്നോട്ട്. ഒരു കലാകാരൻ തന്‍റെ കരവിരുതിന്‍റെ ചാരുത ദർശിക്കുന്നതുപോലെ മെസി ആ പന്തിന്‍റെ ഒഴുക്കു നോക്കിനിന്നു; എതിരാളിയുടെ വലയിൽ ചുംബിക്കുംവരെ. അപ്പോഴും ലോകം നിശ്ചലമായി. ആ നിമിഷം ആ മാന്ത്രികൻ തന്‍റെ കൈകൾ വിടർത്തി ദൈവത്തിനു നന്ദി പറഞ്ഞു. കണ്‍കോണിൽ ഒരു തുള്ളിത്തിളക്കം. പാഞ്ഞെത്തിയ ഒരു മാലാഖ (ഏയ്ഞ്ചൽ) അദ്ദേഹത്തെ ആലിംഗനം ചെയ്തു. മെസി കണ്ണുകളുയർത്തി സ്വർഗത്തിലേക്കു നോക്കി. ലുസൈലിലെ സുവർണതാരമായി താൻ വാഴ്ത്തപ്പെടുന്നത് അയാൾ കണ്ടു.


ആരവം, ആനന്ദാശ്രു

ഡഗൗട്ടിൽ കോച്ച് ലിയോണൽ സ്കലോണി കണ്ണീർ മറയ്ക്കാൻ കൈകൊണ്ടു മുഖംപൊത്തി. ആ നിമിഷം ലോകത്തെ മുഴുവനും ആലിംഗനം ചെയ്യാൻ താൻ കൊതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരിക്കണം. സഹപരിശീലകൻ പാബ്ളോ അയ്മർ കൊച്ചുകുഞ്ഞിനെപ്പോലെ വിങ്ങിപ്പൊട്ടിക്കരയുന്നുണ്ടായിരുന്നു. മെക്സിക്കൻ ആരാധകർപോലും കണ്ണീർ വാർത്തു. അപ്പോൾ മെസി, ലോകത്തെ മുഴുവൻ ഒരു പന്തിൽ കൊരുത്ത് ഒന്നിപ്പിക്കുന്ന ഏകശക്തിയായി.

അർജന്‍റീനയ്ക്കിത് ഉത്ഥാനത്തിന്‍റെയും ആശ്വാസത്തിന്‍റെയും നാളുകൾ. സൗദി അറേബ്യയിൽനിന്നേറ്റ തോൽവിയുടെ ഞെട്ടൽ ഇനിയവർ മറക്കും. കാരണം, അത്യാനന്ദത്തിന്‍റെ പരകോടിയിലേക്ക് ലയണൽ മെസിയെന്ന ആ മനുഷ്യൻ അവരെ ഉന്തിക്കയറ്റിയിട്ടുണ്ട്. ലാ ആൽബിസെലസ്റ്റുകൾ ഇതുവരെ നോക്കൗട്ട് ഉറപ്പിച്ചിട്ടില്ല; ചിലപ്പോൾ കടക്കാനും സാധ്യതയില്ല. പക്ഷേ അവർക്ക് ഈ വിജയനിമിഷമുണ്ട്. ലോകത്തിന്‍റെ കോടാനുകോടി മുത്തങ്ങളുണ്ട്. മെസിയുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ അദ്ദേഹത്തിന് നല്ല മനസമാധാനവുമുണ്ട്.

മാന്ത്രികത കാത്ത്

മെസിയുടെ ഗോളഴകിന്‍റെ നേർക്കാഴ്ചയല്ല ലുസൈലിൽ മെക്സിക്കോയ്ക്കെതിരേ പിറന്നത്. എന്നാൽ, രാജ്യത്തിനായി അദ്ദേഹം നേടിയ 93 ഗോളുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരുപക്ഷേ ഇതുതന്നെയാകും. കാരണം, അതിനുശേഷമാണു കളിയുടെ രീതി മാറിയത്. അതിനുശേഷമാണ് സംശയിച്ച പതോസിൽനിന്ന് അർജന്‍റീന പരിണമിക്കുകയും എതിരാളികളെ നിലംപരിശാക്കുന്ന കരുത്ത് ആ ടീം നേടുകയും ചെയ്തത്. മെക്സിക്കൻ ഗോൾമുഖത്തേക്കുള്ള ഇരന്പൽ അതിനുശേഷമായിരുന്നു. ഇനി പോളണ്ടിനെതിരേയാണ്. അന്നു ജയിക്കണം. ലോകം കാത്തിരിക്കുന്നത് ഒരു മാജിക്കൽ മെസി നിമിഷത്തിനായാണ്; എന്നും ഓർമയിൽ ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരു നിമിഷത്തിനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.