പ്രീക്വാർട്ടർ: ഇംഗ്ലണ്ട് x ഫ്രാൻസ് മത്സരം 12.30 ന്
പ്രീക്വാർട്ടർ:   ഇംഗ്ലണ്ട് x ഫ്രാൻസ് മത്സരം 12.30 ന്
Saturday, December 10, 2022 2:29 AM IST
ദോഹ: യൂറോപ്പിലെ വന്പന്മാരുടെ യുദ്ധമാണ് ഇന്നു നടക്കുന്ന രണ്ടാം സെമി. നിലവിലെ ലോകചാന്പ്യന്മാരായ ഫ്രാൻസും ഫുട്ബോളിന്‍റെ ചരിത്രം പേറുന്ന ഇംഗ്ലണ്ടും 10 വർഷത്തിനുശേഷമാണു മൈതാനത്തു നേർക്കുനേർ വരുന്നത്.

ലോകകപ്പ് നോക്കൗട്ടിൽ ഇതാദ്യവും. ഗ്രൂപ്പ് ജേതാക്കളായാണ് ഇരു ടീമുകളുടെയും മുന്നേറ്റം. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് യുവരക്തങ്ങളുടെ ഗോളടിമികവിൽ സെനഗലിനെ എതിരില്ലാത്ത മൂന്നുഗോളിനു തോൽപ്പിച്ചപ്പോൾ, കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്‍റെ ജയം.

മുന്നേറ്റം കരുത്ത്

തകർപ്പൻ ഫോമിലുള്ള കൈലിയൻ എംബാപ്പെ നയിക്കുന്ന മുന്നേറ്റത്തിനൊപ്പം അന്‍റോയിൻ ഗ്രീസ്മാനും ഒലിവിയെ ജിറൂദും അണിനിരക്കുന്നതിന്‍റെ മുൻതൂക്കം ഫ്രാൻസിനുണ്ട്. മറുവശത്ത് ഇംഗ്ലണ്ടും മോശമല്ല. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം, ബുകായോ സാക്ക, മാർകസ് റാഷ്ഫോഡ്, റഹിം സ്റ്റെർലിംഗ്... എന്നിങ്ങനെ വന്പൻമാരുടെ വലിയ നിര അവിടെയുമുണ്ട്.

ലോകകപ്പിൽ ഇതുവരെ 12 ഗോൾ അടിച്ച ഇംഗ്ലണ്ട് വളരെ കുറച്ചുമാത്രമേ ഗോൾ വഴങ്ങിയുള്ളൂ. ഇരുടീമും തമ്മിലെ ഏറ്റവും വലിയ വ്യത്യാസം കൈലിയൻ എംബാപ്പെയാണ്. എംബാപ്പെയെ പിടിച്ചുകെട്ടാൻ ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ് ആരെ നിയോഗിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പ്രതിരോധം നിർണായകം

പ്രതിരോധത്തിൽ ഇംഗ്ലണ്ടിനാണു മേൽക്കൈ. ഫ്രാൻസിന്‍റെ പ്രതിരോധം അത്ര മികച്ചതല്ല. എന്നാൽ, മുന്നേറ്റ, മധ്യനിരകൾ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. അഡ്രിയാൻ റാബിയോയുടെയും ഗ്രീസ്മാന്‍റെയും പ്രകടനം എടുത്തുപറയണം. അതുകൊണ്ടുതന്നെ, ഇംഗ്ലീഷ് പ്രതിരോധവും ഫ്രഞ്ച് മുന്നേറ്റവും തമ്മിലെ പോരാട്ടമാകും ഇന്നത്തെ രണ്ടാം ക്വാർട്ടർ.

തുടർച്ചയായി രണ്ടാം ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കാൻ ഗാരത് സൗത്ത്ഗേറ്റിനു കഴിയുമോ? ദിദിയെ ദേഷാംപ്സ് തുടർച്ചയായ രണ്ടാംലോകകപ്പെന്ന ചരിത്രമെഴുതുന്നതിലേക്ക് ഒരു ചുവടുകൂടി വയ്ക്കുമോ? ആരാധകരുടെ ആകാംക്ഷ അവിടെയാണ്!


എംബാപ്പെയ്ക്ക് മണികെട്ടാന്‍ ആര്?

അഞ്ചു ഗോളടക്കം ഖത്തറിൽ ഫ്രാൻസ് നേടിയ ഏഴു ഗോളിൽ കൈലിയൻ എംബാപ്പെയ്ക്കു പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ എംബാപ്പെയെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് തന്ത്രങ്ങൾ മെനയും. നിലവിലെ ഫോമിൽ കെയ്ൽ വാക്കർക്കാണ് എംബാപ്പെയെ പിടിച്ചുകെട്ടാനുള്ള ദൗത്യം ലഭിക്കാൻ സാധ്യത. മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കവെ എംബാപ്പെയെ നേരിട്ട അനുഭവസന്പത്തും വാക്കർക്കു തുണയാകും.

കളി വിംഗിൽ

ഇടതുവിംഗിലൂടെ ആക്രമിക്കുന്നതാണ് ഇരുടീമുകൾക്കും ഇഷ്ടം. അവരുടെ ആക്രമണങ്ങളുടെ 41 ശതമാനവും വന്നത് ആ വഴിയിലൂടെയാണ്. ഇടതു വിംഗ്ബാക്കുകളായ തിയോ ഹെർണാണ്ടസ് ഫ്രാൻസിനായി ഒന്പതു ഗോളവസരങ്ങളും ലൂക്ക് ഷോ ഇംഗ്ലണ്ടിനായി ആറു ഗോളവസരങ്ങളും സൃഷ്ടിച്ചു. ഫ്രാൻസ് ഭൂരിഭാഗം ഗോളവസരങ്ങളും സൃഷ്ടിച്ചത് ഇടതുവിംഗിൽനിന്നാണ്; 26 ചാൻസുകളും അഞ്ച് അസിസ്റ്റുകളും. ഇംഗ്ലണ്ടും ഒട്ടും മോശമല്ല. ഇടതുവിംഗിലൂടെ 11 ചാൻസുകൾ സൃഷ്ടിച്ചതിൽ മൂന്നെണ്ണം ഗോളാക്കാൻ അവർക്കു കഴിഞ്ഞു.

സൂപ്പർ ഡ്യൂഡ്

സൂപ്പർ താരത്തിലേക്കുള്ള വളർച്ചയുടെ പാതയിലാണ് ഇംഗ്ലണ്ടിന്‍റെ യുവതാരം ജൂഡ് ബെല്ലിംഗ്ഹാം. സെനഗലിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലീഷ് വിജയത്തിന് അടിത്തറയിട്ടത് ബെല്ലിംഗ്ഹാമിന്‍റെ മുന്നേറ്റങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി ബെല്ലിംഗ്ഹാം വളരുമെന്നു സഹതാരം ഫിൽ ഫോഡൻ പ്രവചിച്ചതു വെറുതെയല്ല. ഡ്യൂവൽ (26), ടാക്കിൾ (11) എന്നിവയിൽ ബെല്ലിംഗ്ഹാമിനോളം വിജയിച്ച മിഡ്ഫീൽഡർ ഖത്തർ ലോകകപ്പിലില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.