രാജസിറാജ്
രാജസിറാജ്
Thursday, January 19, 2023 11:48 PM IST
ജസ്പ്രീത് ബുംറ ഇല്ലെങ്കിലെന്താ, മുഹമ്മദ് സിറാജ് ഉണ്ടല്ലോ... ഇതാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴത്തെ ഒരു സുപ്രധാന സംസാരം. അത്രമേൽ ഇന്ത്യയുടെ പേസ് ആക്രമണത്തിന്‍റെ നിയന്ത്രണം മുഹമ്മദ് സിറാജിലേക്കു കേന്ദ്രീകരിച്ച കാഴ്ചയാണ് കണ്ടുവരുന്നത്.

കാര്യവട്ടം ഏകദിനത്തിൽ വിരാട് കോഹ്‌ലിയുടെയും ഹൈദരാബാദിൽ ശുഭ്മാൻ ഗില്ലിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിനിടെ മുങ്ങിപ്പോയ, എന്നാൽ മുങ്ങിപ്പോകാത്ത കളിക്കാരനാണ് മുഹമ്മദ് സിറാജ്. തിരുവനന്തപുരത്ത് 4/32ഉം സ്വന്തം നാടായ ഹൈദരാബാദിൽ 4/46ഉം ആയിരുന്നു മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ് പ്രകടനം.

കോഹ്‌ലിക്കും ഗില്ലിനും നൽകിയ ഹൈപ്പ് സിറാജിനു ലഭിച്ചില്ല എന്നു പറയുന്നതാകും ശരി. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി സിറാജ് മാറിക്കഴിഞ്ഞു. രാജ്യാന്തര ഏകദിനത്തിൽ 20 ഇന്നിംഗ്സിൽ 37 വിക്കറ്റാണ് സിറാജ് ഇതുവരെ വീഴ്ത്തിയത്. 4/32 ആണ് മികച്ച ബൗളിംഗ്.

രോഹിത്തിന്‍റെ വിശ്വസ്തൻ

ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിശ്വസ്തനായി സിറാജ് മാറിയിരിക്കുന്നു എന്ന നിരീക്ഷണം നടത്തിയത് പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനായ ഹർഷ ബോഗ്ലെ. വിക്കറ്റ് വീഴ്ത്തുന്നതിൽ തന്‍റേതായ വഴികൾ കണ്ടെത്തിയതാണ് സിറാജിനെ അപകടകാരിയാക്കിയത്.

2019 ജനുവരി 15ന് അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരേ ആയിരുന്നു സിറാജിന്‍റെ ഏകദിന രാജ്യാന്തര അരങ്ങേറ്റം. അന്ന് 10 ഓവറിൽ സിറാജ് വഴങ്ങിയത് 76 റണ്‍സ്. വിക്കറ്റ് ഒന്നും നേടാനും സാധിച്ചില്ല. പിന്നീട് 2022 ഫെബ്രുവരി ആറിനായിരുന്നു ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നുവരെ സിറാജ് ഓരോ മത്സരത്തിലും തന്‍റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കുകയായിരുന്നു...

ആയുധം വൊബിൾ

സ്വിംഗ് ബൗളിംഗിന്‍റെ മൂർത്തഭാവങ്ങളായ ഇൻ സ്വിംഗ്, ഔട്ട് സ്വിംഗ്, റിവേഴ്സ് സ്വിംഗ് എന്നിവയെല്ലാം കടന്നുള്ള ഒരു കണ്ടുപിടിത്തമായ വൊബിൾ സീം ആണ് മുഹമ്മദ് സിറാജിന്‍റെ ഏറ്റവും വലിയ ആയുധം. ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞാടി 390ഉം 349ഉം എല്ലാം സകോർബോർഡിൽ എത്തിക്കുന്ന മത്സരങ്ങളിലാണ് സിറാജ് മെയ്ഡൻ ഓവർ ഉൾപ്പെടെ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നത് എന്നതും ശ്രദ്ധേയം.


വൊബിൾ ബോൾ എറിയുന്നതിൽ സിറാജ് തന്‍റേതായ ഒരു മേന്പൊടികൂടി ചേർത്തു. പന്ത് പരമാവധി വേഗത്തിൽ പിച്ച് ചെയ്യിക്കും. വൊബിൾ ബോൾ ചെയ്യുന്പോൾ പന്ത് ഫൈൻ ലെഗിലേക്ക് അല്പംകൂടി ചരിച്ചുപിടിക്കും. കൃത്യമായ ലൈനും ലെംഗ്തും പാലിക്കുകയും ചെയ്യും. അതുകൊണ്ടാണ് നാല് സ്ലിപ്പ് വരെ സിറാജിന്‍റെ ഓവറുകളിൽ ഇടാൻ രോഹിത് ശർമ മടിക്കാത്തതും...

വൊബിൾ ബോൾ

എന്താണ് വൊബിൾ ബോൾ. പന്ത് വായുവിൽ ഇരുവശത്തേക്കും കുലുങ്ങുന്നതാണ് വൊബിൾ ബോളിന്‍റെ ഗുട്ടൻസ്. വായുവിൽ ഒരു ചെറിയ ഇളക്കം പന്തിനുണ്ടാകുമെന്നു ചുരുക്കം. അതുകൊണ്ടുതന്നെ പന്ത് പിച്ച് ചെയ്യുന്പോൾ ബാറ്റർക്ക് റീഡ് ചെയ്യാൻ സാധിക്കാതെ അപ്രതീക്ഷിതമായി സ്വിംഗ് ചെയ്യും. ഒരു പരന്പരാഗത പേസറിന്‍റെ ബൗളിംഗ് ആക്‌ഷനു പകരമായി പിന്നോട്ട് അല്പം വളഞ്ഞാണ് വൊബിൾ ബോൾ ഡെലിവറി നടത്താറുള്ളത്.

ചൂണ്ടുവിരലും നടുവിരലും പന്തിന്‍റെ സീമിൽനിന്ന് പരമാവധി അകത്തിയാണ് വൊബിൾ ബോൾ ചെയ്യുന്പോൾ പിടിക്കാറുള്ളത്. ഇത്തരത്തിൽ പന്ത് പിടിക്കുന്പോൾ സാധാരണ ഡെലിവറിപോലെ പന്ത് കൈയിൽനിന്ന് എളുപ്പത്തിൽ പായില്ല. പന്ത് വായുവിൽ ഉലയാൻ ഇത് കാരണമായിത്തിരും. അതാണ് വൊബിൾ ബോളിന്‍റെ പ്രത്യേകത, ചെപ്പടിവിദ്യ!

ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണ്‍ ആണ് വൊബിൾ ബോൾ ആദ്യമായി ഉപയോഗിച്ചത്. 2010ൽ പാക്കിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ മുഹമ്മദ് ആസിഫിന്‍റെ പന്തുകൾ കണ്ടതാണ് വൊബിൾ ബോളിലേക്ക് തന്നെ എത്തിച്ചതെന്ന് ആൻഡേഴ്സണ്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.