ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി
ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെത്തി
Saturday, May 27, 2023 3:51 PM IST
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ചിരട്ടമലയില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വസ്ത്രത്തിന്‍റെ ഭാഗം എന്നിവയും കണ്ടെടുത്തു. പ്രതികളുമായി പോലീസ് തെളിവെടുപ്പ് തുടരുകയാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടമലയിലാണെന്ന് പ്രതികള്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടിയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെയാണ് പ്രതികള്‍ ചിരട്ടമലയിലെത്തിയത്.


ഇവിടെയുള്ള ഒരു വ്യൂപോയിന്‍റിനടുത്ത് കാര്‍ നിര്‍ത്തിയശേഷം വാഹനത്തില്‍നിന്ന് പുറത്തിറങ്ങി ഇവ താഴേക്ക് വലിച്ചെറിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<