കൊല്ലം: തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്‍റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം തേവലക്കര സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മിഥുന്‍റെ മൃതദേഹം‌‌ വീട്ടിലേക്ക് കൊണ്ടുപോയി. സഹപാഠികളും അധ്യാപകരും അടക്കം നിരവധി പേരാണ് മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാൻ സ്കൂളിലെത്തിയത്.

ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം.മിഥുന്‍റെ അമ്മ സുജ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പോലീസ് അകമ്പടിയോടെ ഇവർ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.