വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേർക്കാണ് ലോകത്ത് കോവിഡ്ബാധിച്ചത്. അമേരിക്കയിൽ 45,000 പേർക്കും ബ്രസീലിൽ 43,000ലേറെപ്പേർക്കും ഇന്ത്യയിൽ 24,000 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ആഗോള വ്യാപകമായി വൈറസ്് ബാധിച്ചവരുടെ എണ്ണം 1,19,18,527 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,45,255 ആയി ഉയർന്നു. 68,35,855 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 30,84,731, ബ്രസീൽ- 16,68,589, ഇന്ത്യ- 7,43,481, റഷ്യ- 6,94,230, പെറു- 3,09,278, ചിലി- 3,01,019, സ്പെയിൻ- 2,99,210, ബ്രിട്ടൻ- 2,86,349, മെക്സിക്കോ- 2,61,750, ഇറാൻ- 2,45,688.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ: അമേരിക്ക- 133,794, ബ്രസീൽ- 66,741, ഇന്ത്യ- 20,653, റഷ്യ- 10,494, പെറു- 10,952, ചിലി- 6,434, സ്പെയിൻ- 28,392, ബ്രിട്ടൻ- 44,391, മെക്സിക്കോ- 31,119, ഇറാൻ- 11,931.
ഇതിനു പുറമേ, മറ്റ് അഞ്ച് രാജ്യങ്ങളിൽ കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. ഇറ്റലി-2,41,956, പാക്കിസ്ഥാൻ-2,34,509, സൗദി അറേബ്യ-2,17,108, ദക്ഷിണാഫ്രിക്ക-2,15,855, തുർക്കി-2,07,897,
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ആറാണ്. അവ ഇനിപറയും വിധമാണ് ജർമനി, ഫ്രാൻസ്, ബംഗ്ലാദേശ്, കാനഡ,കൊളംബിയ, ഖത്തർ എന്നിവയാണ് അവ.