മില്ലർക്ക് സെഞ്ചുറി; ഇന്ത്യയ്ക്ക് 16 റണ്‍സ് ജയം, പരന്പര
മില്ലർക്ക് സെഞ്ചുറി; ഇന്ത്യയ്ക്ക് 16 റണ്‍സ് ജയം, പരന്പര
Monday, October 3, 2022 1:58 AM IST
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് 16 റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ സ്വന്തമാക്കി. ഡേവിഡ് മില്ലറുടെ മിന്നും സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. സ്കോർ: ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നിന് 237. ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്നിന് 221.

ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. റണ്‍സെടുക്കും മുൻപ് തന്നെ നായകൻ ടെന്പ ബാവുമയും റിലീ റോസോവും പവലിയൻ കയറി. അർഷ്ദീപ് സിംഗിനായിരുന്നു രണ്ട് വിക്കറ്റും.

പിന്നീട് ദക്ഷിണാഫ്രിക്കയെ ക്വിന്‍റണ്‍ ഡി കോക്കും ഐഡൻ മാർക്രവും ചേർന്ന് മുന്നോട് നയിച്ചു. 19 പന്തിൽ 33 റണ്‍സെടുത്ത മാർക്രത്തെ അക്സർ പട്ടേൽ വീഴിച്ചു. പിന്നീടായിരുന്നു സാക്ഷാൽ ഡേവിഡ് മില്ലറുടെ വരവ്.

ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച മില്ലർ 47 പന്തിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടെ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഡി കോക്ക് 48 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 69 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാൽ ഇരുവർക്കും ദക്ഷിണാഫ്രിക്കയെ ജയിപ്പിക്കായില്ല.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സൂര്യകുമാർ യാദവിന്‍റെയും കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ചുറികളാണ് കരുത്തായത്. ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ കെ.എൽ. രാഹുലും രോഹിത്ത് ശർമ്മയും ഒരുക്കിയത്. 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തത്.

37 പന്തിൽ 43 റണ്‍സെടുത്ത രോഹിത്ത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 28 പന്തിൽ നാല് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 57 റണ്‍സായിരുന്നു രാഹുലിന്‍റെ സന്പാദ്യം.

രോഹിത്തിനും രാഹുലിനും പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവും തകർത്തടിച്ചതോടെ കളിയുടെ നിയന്ത്രണം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. സൂര്യകുമാർ യാദവ് 22 പന്തിൽ അഞ്ച് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. കോഹ്‌ലി പുറത്താകാതെ 28 പന്തിൽ 49 റണ്‍സും ദിനേശ് കാർത്തിക് ഏഴ് പന്തിൽ 17 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജിനു മാത്രമാണ് വിക്കറ്റ് നേടാനായത്. രണ്ട് വിക്കറ്റാണ് കേശവ് പിഴുതത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<