പണി കിട്ടുമോ; തരൂരിനെ പിന്തുണച്ചവർ ഹിറ്റ്ലിസ്റ്റിൽ
പണി കിട്ടുമോ; തരൂരിനെ പിന്തുണച്ചവർ ഹിറ്റ്ലിസ്റ്റിൽ
Thursday, October 20, 2022 4:48 PM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തില്‍ സന്തോഷിക്കുമ്പോഴും യുവനേതാക്കള്‍ക്ക് ശശി തരൂര്‍ അധ്യക്ഷസ്ഥാനത്ത് എത്താത്തതില്‍ നിരാശ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ നയിക്കാന്‍ "എണ്‍പത് വയസുള്ള ഖാര്‍ഗെ' എന്ന രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്.

തരൂരിനെ പരസ്യമായി പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന്‍റെ കണ്ണിലെ കരടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍നിന്നു തരൂരിന് ലഭിച്ച വോട്ടെത്ര എന്ന് അറിയാന്‍ സംവിധാനമില്ലെങ്കിലും യുവ നേതാക്കളുടെ വോട്ട് മോശമല്ലാത്ത രീതിയില്‍ തരൂരിന്‍റെ പെട്ടിയില്‍ വീണിട്ടുണ്ട് എന്ന് വ്യക്തമാണ്.

മുതിർന്ന നേതാക്കൾ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഖാര്‍ഗെയെ പിന്തുണച്ചിരുന്നു. രമേശ്‌ ചെന്നിത്തല പരസ്യമായി തന്നെ തരൂരിനെതിരേ വോട്ട് പിടിക്കാന്‍ രംഗത്തിറങ്ങി. ഇതോടെ ദേശീയ നേതൃത്വത്തിന്‍റെ പ്രീതി പിടിച്ചുപറ്റാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞു.

ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട് എന്നതില്‍ ഏകദേശ ധാരണ കേരള നേതൃത്വത്തിനുണ്ട്. ഇവരോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താകുമെന്ന കാര്യവും ഉയര്‍ന്നുവരുന്നുണ്ട്.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥന്‍ പരസ്യമായിതന്നെ തരൂരിനെ പിന്തുണച്ചിരുന്നു. എന്തുകൊണ്ട് തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ച് ശബരീനാഥന്‍ സാമൂഹ മാധ്യമത്തില്‍ വിശദീകരണവും നൽകി.

മുതിർന്ന നേതാക്കളിൽ തമ്പാനൂര്‍ രവി, കെ.സി. അബു, പി. മോഹന്‍രാജ് തുടങ്ങിയവർ തരൂരിനൊപ്പം നിന്നു. എം.കെ.രാഘവന്‍ എംപിയാകട്ടെ തെരഞ്ഞെടുപ്പ് വേളയില്‍ തരൂരിന്‍റെ വക്താവാകുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ രാഘവന്‍ ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നില്ല. ഇത് കൂടി പരിഗണിച്ചാകും അദ്ദേഹം പരസ്യ നിലപാട് സ്വീകരിച്ചത്.

കെ.സി. വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി തരൂരിനെ തള്ളിപ്പറഞ്ഞവരാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<