ലങ്കയ്ക്ക് പരാജയം; ഇംഗ്ലണ്ട് സെമിയിൽ, ഓസീസ് പുറത്ത്
ലങ്കയ്ക്ക് പരാജയം; ഇംഗ്ലണ്ട് സെമിയിൽ, ഓസീസ് പുറത്ത്
Saturday, November 5, 2022 7:13 PM IST
സിഡ്നി: അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് ഇടം നൽകുമെന്ന് ഒരു വേള തോന്നിപ്പിച്ചെങ്കിലും ധീരമായി പൊരുതിയ ഇംഗ്ലണ്ട് ട്വന്‍റി-20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഒന്നിലെ ശ്രീലങ്കയ്ക്കെതിരായ തങ്ങളുടെ അവസാന മത്സരത്തിൽ നാല് വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

സെമി ലക്ഷ്യമിട്ട് ലങ്കയെ നേരിടാനിറങ്ങിയ ഇംഗ്ലണ്ട്, രണ്ട് പന്ത് ബാക്കി നിൽക്കെ നേടിയ വിജയത്തോ‌‌ടെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയ്ക്ക് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴി ഒരുക്കി. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

സ്കോർ:
ശ്രീലങ്ക 141/8(20)
ഇംഗ്ലണ്ട് 144/6 (19.4)


അലക്സ് ഹേൽസും(47) ബെൻ സ്റ്റോക്സും(42*) നൽകിയ മികച്ച തുടക്കത്തിലൂടെ ശ്രീലങ്ക ഉയർത്തിയ ചെറിയ വിജയലക്ഷ്യം ഇംഗ്ലണ്ട് നിസാരമായി മറികടക്കുമെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ മധ്യ ഓവറുകൾ പിടിമുറുക്കിയ ലങ്കൻ ബൗളർമാർ അവസാന ഓവർ വരെ മത്സരം നീട്ടി.

11 ഓവറിൽ 93-3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് അടുത്ത പത്ത് ഓവർ അതികഠിനമാക്കിയത് രണ്ട് വിക്കറ്റ് വീതം നേടിയ വാനിന്ദു ഹസരങ്ക, ലാഹിരു കുമാര, ധനഞ്ജയ ഡിസിൽവ എന്നിവരാണ്. അവസാന ഓവറിൽ സമർദത്തിന് അടിമപ്പെടാതെ സ്റ്റോക്സിനൊപ്പം ബാറ്റ് വീശിയ ക്രിസ് വോക്സാണ് വിജയ റൺ നേടിയത്.


നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയ്ക്ക് പത്തും നിസങ്കയുടെ അർധ സെഞ്ചുറിയുടെ കരുത്തിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 45 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സുമടങ്ങുന്ന ഇന്നിംഗ്സിൽ നിസങ്ക 67 റൺസ് അടിച്ചെടുത്തു. 10.4 ഓവറിൽ 84-3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും മധ്യനിര തകർന്നതോടെ ലങ്കൻ സ്കോർ 141-ൽ ഒതുങ്ങി.

അഞ്ച് ലങ്കൻ ബാറ്റർമാർ ഒറ്റ‌യക്ക സ്കോറിനാണ് പുറത്തായത്. 22 റൺസ് നേടിയ ഭാനുക രജപക്സെയാണ് ടീമിന്‍റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി‌യ മാർക്ക് വുഡ് നയിച്ച ബൗളിംഗ് നിരയാണ് ലങ്കയെ വരിഞ്ഞ് കെട്ടിയത്. ആദിൽ റഷീദ്, സാം കറൻ, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഗ്രൂപ്പ് ഒന്നിൽ ഏഴ് പോയിന്‍റുമായി ഓസീസും ന്യൂസിലൻഡും മുന്നിട്ട് നിൽക്കുകയായിരുന്നെങ്കിലും ജയത്തോടെ മികച്ച നെറ്റ് റൺനിരക്ക്(+0.473) അടിസ്ഥാനമാക്കി ഇംഗ്ലണ്ട് ഓസീസിനെ മറികടന്നു. ഓസീസിന്‍റെ റൺനിരക്ക് -0.173 ആണ്. +2.113 റൺനിരക്കുള്ള കിവീസ് നേരത്തെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<