സുധാകരന്‍റെ പ്രസ്താവന കേവലം നാക്കുപിഴയല്ല; വിമർശനവുമായി പി.കെ.ബഷീർ
സുധാകരന്‍റെ പ്രസ്താവന കേവലം നാക്കുപിഴയല്ല; വിമർശനവുമായി പി.കെ.ബഷീർ
Wednesday, November 16, 2022 5:42 AM IST
മലപ്പുറം: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ.ബഷീർ എംഎൽഎ. സുധാകരൻ തുടർച്ചയായി നടത്തുന്ന ആർഎസ്എസ് അനുകൂല പ്രസ്താവനകൾ കോൺഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കാണണമെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ കേവലം നാക്കുപിഴയായി മാത്രം കാണാനാകില്ലെന്നും ബഷീർ അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പി.കെ.ബഷീറിന്‍റെ പ്രതികരണം.

കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് സുധാകരന്‍റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. അതിന് അദ്ദേഹം മഹാനായ നെഹ്റുവിന്‍റെ മതേതര നിലപാടുകളെ വരെ ചോദ്യ ചിഹ്നത്തിൽ നിർത്തുന്നുവെന്നത് ഖേദകരമാണ്- ബഷീർ കുറിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<