വടക്കാഞ്ചേരി ബസപകടം: അമിതവേഗത കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
വടക്കാഞ്ചേരി ബസപകടം: അമിതവേഗത കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
Saturday, November 19, 2022 3:32 PM IST
തൃശൂർ: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്.

100 കിലോമീറ്ററിനടുത്തു ബസിന് വേഗത ഉണ്ടായിരുന്നതും, ദേശീയ പാതയിലെ റോഡരുകിൽ മഞ്ഞ നിറത്തിൽ ജാഗ്രതാ ലൈൻ വരയ്ക്കാത്തതും, മാലിന്യക്കൂമ്പാരവും അപകട കാരണമായി മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ട്, ആർടിഒ, എം.കെ. ജയകുമാർ ട്രാൻസ്പോർട്ട് കമ്മീഷണർക്കു കൈമാറി.


ഒക്ടോബർ അഞ്ചിന് രാത്രി വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തു വച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ടൂറിസ്റ്റ് ബസ് സൂപ്പർഫാസ്റ്റ് ബസിനു പിന്നിലിടിച്ച അപകടത്തിൽ ഇരു ബസുകളിലുമായി അഞ്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<