വിഴിഞ്ഞം സംഘര്‍ഷം; മൂവായിരം പേര്‍ക്കെതിരെ കേസ്
വിഴിഞ്ഞം സംഘര്‍ഷം; മൂവായിരം പേര്‍ക്കെതിരെ കേസ്
Monday, November 28, 2022 9:02 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പോലീസിനെ ബന്ദിയാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍.

സമരക്കാരെ വിട്ടില്ലെങ്കില്‍ പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആസൂത്രിതമായി സംഘം ചേര്‍ന്നെത്തിയ സമരക്കാര്‍ പോലീസിനെ ബന്ദിയാക്കി. സ്‌റ്റേഷനില്‍ വന്ന് അസഭ്യഭാഷണം നടത്തി.

85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ വൈദികരടക്കം ആരെയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.


അതേസമയം ഞായറാഴ്ച കസ്റ്റഡിയിലെടുത്ത നാലു പേരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുത്തപ്പന്‍ , ലിയോണ്‍ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. ആദ്യം അറസ്റ്റ് ചെയ്ത സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. ഇയാളെ മോചിപ്പിക്കാനെത്തിയപ്പോഴുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മറ്റ് നാലു പേരെ അറസ്റ്റ് ചെയ്തത്.

പിന്നീട് ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ കൂട്ടത്തോടെ നടത്തിയ സ്‌റ്റേഷന്‍ ഉപരോധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<