തീരദേശ സുരക്ഷയ്ക്കു ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
തീരദേശ സുരക്ഷയ്ക്കു ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
Tuesday, November 29, 2022 7:50 PM IST
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം മറ്റു മേഖലകളിലേക്കു വ്യാപിക്കാതിരിക്കുന്നതിനായി തീരദേശ മേഖലയുടെ ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കാനും തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യക സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞത്തെ സംഘർഷാന്തരീക്ഷം ലഘൂകരിക്കുന്നതിനൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മറ്റു മേഖലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനുള്ള മേൽനോട്ടച്ചുമതലയും അഞ്ച് എസ്പിമാരും എട്ടു ഡിവൈഎസ്പിമാരും അടങ്ങിയ സംഘത്തിനുണ്ട്.

മത്സ്യത്തൊഴിലാളികളെ പ്രകോപിക്കുന്ന തരത്തിലുള്ള നടപടികൾ പോലീസിന്‍റെ ഭാഗത്തു നിന്നു സ്വീകരിക്കരുതെന്നും വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് തത്ക്കാലം വേണ്ടെന്നും ഉന്നതതലത്തിൽ നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടന്നാൽ അക്രമസംഭവങ്ങൾ സംസ്ഥാന വ്യാപകമാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിൻസ് മുന്നറിയിപ്പു കൂടി കണ്ടാണു നടപടി.

വിജിലൻസ്, ക്രൈംബ്രാഞ്ച്, ക്രൈംഡിറ്റാച്ചമെന്‍റ്, ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ അടക്കം സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിന്‍റെ മേൽനോട്ടത്തിൽ ഡിസിപി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ എസ്പി കെ. ലാൽജിയെ ചുമതലപ്പെടുത്തി.


ഇദ്ദേഹമാണ് അന്വേഷണ സംഘത്തലവൻ. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ ബി. അനിൽകുമാർ, ഡിസിആർബി അസിസ്റ്റന്‍റ് കമ്മീഷണർ ജെ. ദിനിൽ, തിരുവനന്തപുരം റൂറൽ നാർകോട്ടിക് ഡിവൈഎസ്പി രാസിത്ത്, സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ എസ്. ഹരി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ. ഇവരെ കൂടാതെ സിഐമാരും എസ്ഐമാരും സംഘത്തിലുണ്ട്.

എസ്പിമാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരുടെ സേവനം വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<