കോട്ടയത്തെ സദാചാരാക്രമണം; മുടിമുറിച്ച് പ്രതിഷേധിച്ച് സിഎംഎസ് കോളജ് വിദ്യാർഥികൾ
കോട്ടയത്തെ സദാചാരാക്രമണം; മുടിമുറിച്ച് പ്രതിഷേധിച്ച് സിഎംഎസ് കോളജ് വിദ്യാർഥികൾ
Wednesday, November 30, 2022 6:08 PM IST
കോട്ടയം: കോട്ടയം നഗരത്തിൽ പെൺകുട്ടിക്കും ആൺ സുഹൃത്തിനും നേരെയുണ്ടായ സദാചാരാക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയം സിഎംഎസ് കോളജ് വിദ്യാർഥികൾ. മുടിമുറിച്ചാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്.

രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥികളായ ആർ. ഗൗരി കൃഷ്ണ, അഞ്ജന കാതറിൻ ബിനു, മൂന്നാം വർഷ കൊമേഴ്സ് ബിരുദ വിദ്യാർഥിനി ലക്ഷ്മി ചന്ദ്രബോസ് എന്നിവരാണ് മുടിമുറിച്ച് പ്രതിഷേധിച്ചത്.

കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. എല്ലാ വിദ്യാർഥി സംഘടനകളും പ്രതിഷേധച്ചങ്ങലയിൽ പങ്കുചേർന്നു. കോളജ് മാനേജ്മെന്‍റും വിദ്യാര്‍ഥിസമരത്തോട് അനുകൂല സമീപനമാണ്‌ സ്വീകരിച്ചത്.

അപകടത്തിൽ പരിക്കേറ്റ കൂട്ടുകാരിയെ ആശുപത്രിയിൽ സന്ദർശിച്ചുമടങ്ങിയ പെൺകുട്ടിക്കും സുഹൃത്തിനും നേരെയാണ് കോട്ടയം നഗരമധ്യത്തിൽ ആക്രമണമുണ്ടായത്. സിഎംഎസ് കോളേജ് വിദ്യാർഥിനിക്കാണ്‌ തിങ്കളാഴ്‌ച രാത്രി ദുരനുഭവമുണ്ടായത്‌. അക്രമികൾ യുവാവിനെ നിലത്തിട്ട് ചവിട്ടിയും പെൺകുട്ടിയെ മുടിക്കുത്തിന് പിടിച്ച് വലിച്ചും മർദിച്ചു.


സംഭവത്തിൽ വേളൂർ വേളൂത്തറ വീട്ടിൽ മുഹമ്മദ്‌ അസ്‌ലാം (29), മാണിക്കുന്നം തൗഫീഖ്‌ മൻസിലിൽ അനസ്‌ (22), കുമ്മനം ക്രസന്‍റ് വില്ലയിൽ ഷെബീർ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 12ന്‌ സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം.

ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അലറിവിളിച്ചുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഒട്ടേറെപ്പേര്‍ ഓടിക്കൂടിയിരുന്നു.എന്നാല്‍, ഒരാള്‍പോലും പ്രതികരിച്ചിരുന്നില്ല.സഹപാഠി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹോസ്റ്റലില്‍നിന്ന് വസ്ത്രം എടുത്തുകൊടുക്കാന്‍ പോയതായിരുന്നു ഇരുവരും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<