മണ്ഡലകാലത്ത് കെഎസ്ആർടിസി കൊയ്ത്ത്; നിലയ്ക്കൽ ഡിപ്പോയിൽ വരുമാനം 6.80 കോടി
മണ്ഡലകാലത്ത് കെഎസ്ആർടിസി കൊയ്ത്ത്; നിലയ്ക്കൽ ഡിപ്പോയിൽ വരുമാനം 6.80 കോടി
Wednesday, November 30, 2022 7:47 PM IST
പമ്പ: കെഎസ്ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളുടെ കളക്ഷനിൽ സർവകാല റിക്കോർഡ്. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6.80 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം 10.94 ലക്ഷം പേരാണ് ശബരിമലയിൽ എത്തിയത്.

മണ്ഡലകാലം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ 171 ചെയിൻ സർവീസുകൾ, 40 ഓളം അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകൾ, ഇതോടൊപ്പം പമ്പയിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ എന്നിവ നടത്തിവരുന്നു.

അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം ഒരുക്കിയിട്ടുണ്ട്.


ഭക്തർക്ക് കൗണ്ടറിൽ നിന്നും ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്കും ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകളുമുണ്ട്. ചെങ്ങന്നൂർ, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് കെഎസ്ആർടിസി അധിക സർവീസുകൾ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്.

നിലയ്ക്കൽ-പമ്പ എ സി ബസുകൾക്ക് 80 രൂപയും മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<