സിനിമ വിരുന്നിന് ഇന്ന് തിരശ്ശീല വീഴും... ചലച്ചിത്രമേളക്ക് സമാപനദിനം
സിനിമ വിരുന്നിന് ഇന്ന് തിരശ്ശീല വീഴും... ചലച്ചിത്രമേളക്ക് സമാപനദിനം
Friday, December 16, 2022 10:29 AM IST
സിനിമ പ്രേമികളുടെ മനസിൽ ഇഷ്ട ചിത്രങ്ങളുടെ പേമാരി തീർത്ത ചലച്ചിത്രമേളയുടെ പൂരത്തിന് കൊടിയിറങ്ങുന്നു. കേരളത്തിലെ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച സമാപിക്കും.

സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറി‌യത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ ഒൻപതിന് തുടങ്ങിയ ചലച്ചിത്ര മേളയിൽ 70 രാജ്യങ്ങളിൽ നിന്നടക്കം 184 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷകരെ ഏറ്റവും ആകർഷിച്ചത്. നീണ്ട നിരയിൽ മണിക്കൂറുകൾ കാത്തിരുന്ന കണ്ട ചിത്രം നിരാശരാക്കിയില്ല എന്നാണ് ആസ്വാദകർ പറയുന്നത്.

എന്നാൽ മേളയിൽ നീണ്ട ക്യൂ നിന്ന് മണിക്കൂറുകൾ കാത്തു നിന്ന പലർക്കും ചിത്രം കാണാനായില്ല എന്ന ആക്ഷേപവും ഇതിനിടയിൽ ഉയർന്നു. നൻപകൽ നേരത്ത് മയക്കം സീറ്റ് ലഭ്യത കുറഞ്ഞ തിയറ്ററിലാണ് പ്രദർശിപ്പിച്ചതെന്നും ചലച്ചിത്രങ്ങളുടെ എണ്ണം കുറിച്ച് തിയറ്ററുകൾ കൂടുതൽ സജ്ഞമാക്കുന്നതാണ് ഉപകാരപ്രദമെന്നും കാണികൾ അഭിപ്രായപ്പെട്ട മേള കൂടിയായിരുന്നു ഇത്.

മേളയ്ക്കൊപ്പം ഇടയ്ക്ക് പോലീസ് കേസിലേക്ക് വരെ കാര്യങ്ങൾ പോയ സ്ഥിതിയും ഉണ്ടായി. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പ്രദർശനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ടാഗോര്‍ തിയേറ്ററിന് മുന്‍പില്‍ പ്രതിഷേധം ഉയർന്നത്. തുടർന്ന് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.


അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകളും റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്റേഡര്‍, ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി എന്നിവരുടെ സിനിമകളും പ്രദർശിപ്പിച്ചു.

ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡുക്കിന്‍റെ അവസാനചിത്രവും മേളയില്‍ കാണികളെ കൂട്ടി.

അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്‍റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്‍റെ പുനരുദ്ധരിച്ച പതിപ്പിന്‍റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<