ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി: മുഖ്യമന്ത്രി
ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി: മുഖ്യമന്ത്രി
Wednesday, January 18, 2023 5:16 PM IST
ഹൈദരാബാദ്: ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാനയിലെ ഖമ്മത്ത് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം ഒരു ടാക്സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം - ഇതെല്ലാം ഫെഡറൽ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല. ഗവർണറുടെ ഓഫീസ് ഉപയോഗിച്ച് സംസ്ഥാനത്തിന്‍റെ അധികാരത്തിന് മേൽ കുതിര കയറുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

പ്രാദേശിക ഭാഷകളെ തകര്‍ക്കാനും ശ്രമം നടക്കുന്നു. ഹിന്ദിയെ ദേശീയഭാഷയായി ഉയർത്തിക്കാണിക്കുന്നത് മറ്റ് ഭാഷകളുടെ പ്രാധാന്യം ഇടിക്കുന്നതിനാണ്. നമ്മുടെ മാതൃഭാഷയും തുല്യപ്രാധാന്യം അർഹിക്കുന്നതാണ്.


കൊളീജിയത്തിലും കടന്നുകയറുകയാണ് കേന്ദ്രം. കൊളീജിയം നിയമനത്തിൽ കേന്ദ്രസർക്കാരിനും പങ്കുണ്ടാകണമെന്നാവശ്യപ്പെടുന്നത് ജുഡീഷൽ അധികാരങ്ങൾ കവരാനാണ്. ഇന്ത്യയുടെ ഭാവി അപകടത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കേന്ദ്രം വിറ്റഴിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടാണ് ഖമ്മത്ത് മഹാറാലി സംഘടിപ്പിച്ചത്. ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും യുപില്‍ നിന്ന് അഖിലേഷ് യാദവും കര്‍ണാടകയില്‍ നിന്നു കുമാരസ്വാമിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<